നിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡില്‍ ഇന്ന് മുതല്‍ അഞ്ച് വരെ നടക്കും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്.നിലമ്പൂരിലെ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് ഇന്ന്ഉച്ചക്ക് ശേഷം രണ്ടിന് ബോധവത്ക്കരണ യാത്ര ആരംഭിക്കും. ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി.വി. അബ്ദുല്‍ വഹാബ് എംപി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

ഒക്‌ടോബര്‍ അഞ്ചിന് വൈകിട്ട് രണ്ടിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ യാത്ര സമാപിക്കും.ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്ര പതിനൊന്നാം തവണയാണ് സംഘടിപ്പിക്കുന്നത്.

രാജ്യത്തു നിന്നും വിദേശത്തു നിന്നുമായി 75 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പത്ത് മുതല്‍ എഴുപത് വയസുവരെയുള്ളവര്‍ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്ററാണ് സഞ്ചരിക്കുക.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കയാക്കിങ്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്‍റ്, ഗ്രീന്‍ വേംസ്, അമാന ടൊയോട്ട എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.