ഓഹരി വ്യാപാരത്തിന്റെ മറവിൽ 1.75 കോടിയുടെ തട്ടിപ്പ്; മൂന്നു യുവാക്കൾ പിടിയിൽ
1577310
Sunday, July 20, 2025 6:14 AM IST
കൊല്ലം: ഓഹരി വ്യാപാരത്തി ന്റെ മറവിൽ കിളികൊല്ലൂർ സ്വദേശിയിൽ നിന്നും ഒരു കോടി 75 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിൽ പെട്ട മൂന്ന് യുവാക്കൾ കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി.
കണ്ണൂർ ഭൂതപ്പാറ, ഒ.കെ ക്വാർട്ടേഴ്സ്, നവറോജി പുരയിടത്തിൽ എൻ.പി. തൗസീഫ് (25), തൃശൂർ കൂർക്കഞ്ചേരി, തയ്യിൽ ഹൗസിൽ ടി.എസ്.രാഖേഷ് (35), തൃശൂർ മാടായിക്കോണം തെക്കൂട്ട് ഹൗസിൽ ടി.എം. അമർ രാജ് (29) എന്നിവരാണ് കൊല്ലം സിറ്റി സൈബർ പോലീസി െ ന്റ പിടിയിലായത്.
ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ ട്രേഡിംഗ് നടത്തിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ വൻ ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിർദേശങ്ങളും നൽകാമെന്നും പറഞ്ഞ് വിശ്വസിച്ച് തട്ടിപ്പ് സംഘം കിളികൊല്ലൂർ സ്വദേശിയെ കെണിയിൽ പെടുത്തുകയായിരുന്നു.
യുവാക്കൾ പറയുന്നത് വിശ്വസിച്ച് പണം നിക്ഷേപിക്കാൻ തയ്യാറായ യുവാവ് തട്ടിപ്പ് സംഘത്തി െ ന്റ നിർദേശപ്രകാരം യഥാർഥമായ ഒരു ട്രേഡിംഗ് പ്ലാറ്റ്ഫോമി െ ന്റ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് പല തവണകളായി പണം നിക്ഷേപിക്കുകയാണ് ഉണ്ടായത്.
നിക്ഷേപിക്കുന്നതിന് അനുസരിച്ച് ലാഭം വർധിക്കുന്നതായി ആപ്ലിക്കേഷനിൽ കാണാൻ ഇടയായതോടെ അത് വിശ്വസിച്ച് യുവാവ് കൂടുതൽ നിക്ഷേപം നടത്തുകയായിരുന്നു. സഹോദരിയുടെ പേരിലുള്ള സ്വത്തുക്കൾ പണയപ്പെടുത്തി വരെ യുവാവ് നിക്ഷേപം നടത്തി. ഒടുവിൽ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടുകൂടിയാണ് കൊല്ലം സിറ്റി സൈബർ പോലീസിൽ പരാതി നൽകുന്നത്.
സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണ െന്റ നിർദേ ശപ്രകാരം പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത തുക പല അക്കൗണ്ടുകൾ കൈമാറിയതായും തുകയിലെ ഒരു ഭാഗം അമർരാജി ന്റെ നിർദേശപ്രകാരം തൗസീഫി െ ന്റ അക്കൗണ്ട് ഉപയോഗപ്പെടുത്തി രഖേഷ് ബാങ്കിൽ നിന്നും പിൻവലിച്ചതായും ആ തുക അമർ രാജിന് കൈമാറിയതായും കണ്ടെത്തി. തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട മൂവരേയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നെടുക്കുന്ന തുക സാധാരണക്കാരായ പലരുടേയും അക്കൗണ്ടുകളിലൂടെ പിൻവലിച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി ഇടനിലക്കാരെ ഉപയോഗിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുക എന്നതായിരുന്നു ഇവരുടെ രീതി.
കൊല്ലം സിറ്റി ഡിസിആർ ബി അസി.പോലീസ് കമ്മീഷണർ എ.നസീറി െ ന്റ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അബ്ദുൽ മനാഫി െ ന്റ നേതൃത്വത്തിൽ എസ്ഐമാരായ ഗോപകുമാർ, നിയാസ്, നന്ദകുമാർ, എഎസ്ഐ അരുൺ കുമാർ, സി പി ഒമാരായ അബ്ദുൾ ഹബീബ്, വൈശാഖ്, സോനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.