ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ 16,200 പേർ മരിച്ചതായാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേനയും അനധികൃത കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളിൽ 250നു മുകളിൽ പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ വംശജനായ ഇസ്രേലി ഭടൻ കൊല്ലപ്പെട്ടു ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരർക്കെതിരേ നടക്കുന്ന യുദ്ധത്തിൽ ഇന്ത്യൻ വംശജനായ ഇസ്രേലി സൈനികൻ മാസ്റ്റർ സെർജന്റ് (റിസർവ്) ഗിൽ ഡാനിയേൽസ് (34) കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിൽ വേരുകളുള്ള ഇദ്ദേഹം ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടതെന്ന് ഇസ്രേലി സേന അറിയിച്ചു. ഇസ്രയേലിലെ ആഷ്ദോദിൽ സംസ്കാരം നടത്തി.
റിസർവ് ഭടനായിരുന്ന ഗിൽ ഹമാസിനെതിരായ യുദ്ധത്തിൽ പങ്കുചേരാനായി ഒക്ടോബർ പത്തിനു വീണ്ടും സേവനത്തിനിറങ്ങുകയായിരുന്നുവെന്ന് ഇന്ത്യൻ ജൂയിഷ് ഹെറിറ്റേജ് സെന്റർ അറിയിച്ചു.
ഗാസയിൽ 86 ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനുശേഷം കുറഞ്ഞത് നാല് ഇന്ത്യൻ വംശജരായ ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്.