മുണ്ടക്കയം: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു. മുണ്ടക്കയം കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (49) ആണ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ ചേരിത്തോട്ടത്തിൽ സൗമ്യ (33), ഭാര്യമാതാവ് ബീന നന്ദൻ (64) എന്നിവർക്ക് പ്രദീപിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം.

മുണ്ടക്കയം പുഞ്ചവയലിനു സമീപം സൗമ്യയും മാതാവും താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രദീപ് ഇവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഓടി മറയുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേസൗമ്യയുടെ നില ഗുരുതരമാണ്. പിന്നീട് നടത്തിയ തെരച്ചിലിൽ പുഞ്ചവയൽ മൂന്നോലിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


വിശാഖപട്ടണം വിജയവാഡയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പ്രദീപ്. വർഷങ്ങളായി കുടുംബസമേതം ഇവിടെയാണ് താമസിച്ചിരുന്നത്. ഒരു വർഷം മുമ്പ് കുടുംബ പ്രശ്നത്തെ തുടർന്ന് സൗമ്യ നാട്ടിലേക്കു മടങ്ങി. ഈ സമയത്ത് മക്കളായ പൂജ, പുണ്യ എന്നിവർ പ്രദീപിനോട് ഒപ്പം വിശാഖപട്ടണത്തായിരുന്നു താമസിച്ചിരുന്നത്.

അഞ്ചു മാസങ്ങൾക്ക് മുമ്പ് വിശാഖപട്ടണത്തെത്തി ഇളയ മകളെയും കൂട്ടി സൗമ്യ നാട്ടിലേക്ക് മടങ്ങി. പിന്നീട് പുഞ്ചവയലിനു സമീപം മാതാവിനോടൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസമടക്കം അവിടെയായിരുന്നതിനാൽ തിരികെ കൂട്ടിക്കൊണ്ട് പോകുവാനാണ് പ്രദീപ് ഓണാവധിക്ക് നാട്ടിലെത്തിയത്.

ഇതുസംബന്ധിച്ച് തർക്കമുണ്ടാകുകയും മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഇളയ കുട്ടിക്ക് മാതാവിനോട് ഒപ്പം പോയാൽ മതിയെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും പറയുന്നു.