ഇന്ത്യയോടടുക്കാൻ റനിൽ വിക്രമസിംഗെ
ഇന്ത്യയോടടുക്കാൻ റനിൽ വിക്രമസിംഗെ
Saturday, May 14, 2022 1:17 AM IST
കൊളംബോ: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ.

സാന്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ സഹായങ്ങൾക്കു പുതിയ ഭരണാധികാരി നന്ദിപറയുകയും ചെയ്തു. ശ്രീലങ്കയുടെ 26 -ാമതു പ്രധാനമന്ത്രിയായി റനിൽ(73) വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. കടക്കെണിയിലായ സന്പദ്‌വ്യവസ്ഥയെയും താറുമാറായ ഭരണസംവിധാനത്തെയും പുനരുജ്ജീവിപ്പിക്കുകയെന്ന വലിയ വെല്ലുവിളിയാണു റനിൽ വിക്രമസിംഗെയ്ക്കു മുന്നിലുള്ളത്.

ഇന്ത്യയുമായി കൂടുതൽ അടുത്ത ബന്ധം ആഗ്രഹിക്കുന്നതിനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നന്ദി അറിയിക്കുകയുമാണെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം പങ്കെടുത്ത ചടങ്ങിൽ റനിൽ വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കയിലെ പുതിയ സർക്കാരുമായി സഹകരിക്കുമെന്നു പറഞ്ഞ ഇന്ത്യ, ലങ്കൻ ജനതയെ സഹായിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു.


പ്രസിഡന്‍റ് ഗോത്താബയ രാജപക്സെയുടെ മൂത്ത സഹോദരനായ മഹിന്ദ രാജപക്സെ തിങ്കളാഴ്ച രാജിവച്ചതോടെയാണു പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടിവന്നത്. സാന്പത്തിക പ്രതിസന്ധിയുടെ പാപഭാരമേറ്റെടുത്ത് പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒരു മാസത്തിലേറെയായി രാജ്യത്തു സമരം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.