ചേര്‍പ്പുങ്കല്‍: പാരമ്പര്യവും അനുബന്ധ പ്രാര്‍ഥനകളും സഭയുടെ മൂലക്കല്ലും ആണിക്കല്ലുമാണെന്ന് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍. മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് മുന്നോടിയായി ചേര്‍പ്പുങ്കലില്‍ ആരംഭിച്ച അഷ്ടദിന ഒരുക്ക പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ ശ്ലൈഹിക പാരമ്പര്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും പിന്തുടര്‍ന്നും പരിപോഷിപ്പിച്ചും പകര്‍ന്നു നല്‍കിയും ഉറവിടത്തിങ്കലെ തനതു വിശുദ്ധിയിലേക്ക് മടങ്ങി ആധ്യാത്മിക ശുദ്ധതയിലേക്ക് വിശ്വാസിഗണത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാരമ്പര്യ സ്രോതസുകളില്‍ പാലിച്ചുവന്നിരുന്ന പ്രാര്‍ഥനാശൈലി പുനരാവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുക്‌റാന തിരുനാളിന് ഒരുക്കമായി കത്തോലിക്ക കോണ്‍ഗ്രസ് ചേര്‍പ്പുങ്കല്‍ യൂണിറ്റാണ് അഷ്ടദിന പ്രാര്‍ഥന സംഘടിപ്പിച്ചിരിക്കുന്നത്.