തലയാഴം: തലയാഴം സിഡിഎസിനു കീഴിലുള്ള ഒരുമ പ്രൊഡ്യൂസേഴ്സ് ഗ്രൂപ്പ് സംരംഭം തുടങ്ങുന്നതിന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്നതരത്തിലുള്ള യുഡിഎഫ്, ബിജെപി പ്രചാരണം വസ്തുതകൾക്കു നിരക്കാത്തതാണെന്ന് സിപിഎം തലയാഴം പഞ്ചായത്ത് പാർലമെന്‍ററി പാർട്ടി നേതാവ് എസ്. ദേവരാജൻ. 20 അംഗങ്ങളുള്ള പ്രൊഡ്യൂസേഴ്സ് ഗ്രൂപ്പിന് ഒരു ലക്ഷം രൂപയാണ് കുടുംബശ്രീ ജില്ലാ മിഷനിൽനിന്ന് അനുവദിച്ചത്.

സംരംഭം തുടങ്ങുന്നതിനായി സെക്യൂരിറ്റി നൽകി വാടകയ്ക്ക് എടുത്ത മുറി നവീകരിക്കുന്നതിനും വൈദ്യുതികരിക്കുന്നതിനും 49,200 രൂപ ചെലവഴിച്ചു. 40, 800 രൂപ സാധന സാമഗ്രികൾ വാങ്ങുന്നതിനാണ് വിനിയോഗിക്കുന്നത്.

ബാക്കി തുക അക്കൗണ്ടിൽത്തന്നെയുണ്ട്. കെട്ടിടത്തിന്‍റെ നവീകരണത്തിനും വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിലും വന്ന കാലതാമസമാണ് പദ്ധതി ആരംഭിക്കുന്നത് വൈകാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.