കാഞ്ഞിരപ്പള്ളി: മഴയ്ക്കൊപ്പമെത്തുന്ന ശക്തമായ കാറ്റിൽ കാഞ്ഞിരപ്പള്ളി-ടിബി റോഡിലെ മരങ്ങൾ അപകടഭീഷണിയിൽ. കുന്നുംഭാഗം മുതൽ മണ്ണാറക്കയം വരെയുള്ള റോഡിൽ പല ഭാഗത്തും മരങ്ങൾ ശക്തമായ കാറ്റ് വീശിയാൽ താഴെ വീഴാവുന്ന അവസ്ഥയിലാണ്.

സ്കൂൾ വാഹനങ്ങളടക്കം ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിന്‍റെ വശങ്ങളിലാണ് ഈ മരങ്ങൾ അപകട ഭീഷണിയുയർത്തി നിൽക്കുന്നത്. ചുവടുകൾ വരെ ദ്രവിച്ച ഇവ ഏതു നിമിഷവും നിലംപൊത്തുന്ന സ്ഥിതിയിലാണ്.

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ കുന്നുംഭാഗം-ടിബി റോഡിൽ രണ്ടിടങ്ങളിലാണ് മരത്തിന്‍റെ ശിഖരങ്ങൾ ഒടിഞ്ഞുവീണത്. ശിഖരങ്ങൾ വീണ് കേബിളുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവാ
യത്.

പല മരങ്ങളുടെയും ശിഖരങ്ങൾ ഒടിഞ്ഞ് വൈദ്യുതിപോസ്റ്റിലടക്കം തങ്ങിനിൽക്കുകയാണ്. ശക്തമായ കാറ്റടിച്ചാൽ വൈദ്യുതിലൈനുകളടക്കം തകർത്ത് ഇത് റോഡിലേക്കാകും പതിക്കുക. അങ്ങനെ വന്നാൽ അതു വലിയ അപകടങ്ങൾക്കും കാരണമായേക്കാം. ടിബി റോഡിന്‍റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ മരങ്ങൾ ഉണങ്ങി നിൽക്കുന്ന സ്ഥിതിയാണ്. ഇരുചക്ര വാഹനയാത്രക്കാർക്കാണ് ഇത് ഏറെ ഭീഷണി സൃഷ്ടിക്കുന്നത്.

മഴ പെയ്യുമ്പോഴും പെയ്ത് ഉടനെയും ഇവ നിലംപൊത്താൻ സാധ്യത ഏറെയാണെങ്കിലും വെട്ടിമാറ്റാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇലഭാരം കൊണ്ടും കാറ്റു മൂലവും ഇവിടെ മരങ്ങൾ റോഡിൽ ഒടിഞ്ഞുവീഴുന്നതു പതിവാണ്. ഉണക്കമരങ്ങളുടെ കാര്യം പറയുകയേ വേണ്ട. അതുകൊണ്ടുതന്നെ അപകടഭീഷണി ഉയർത്തുന്ന ഉണങ്ങിയ മരങ്ങളെങ്കിലും എത്രയും വേഗം വെട്ടിമാറ്റണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. ഇല്ലെങ്കിൽ തണലിനായി വച്ചുപിടിപ്പിച്ച മരങ്ങൾ യാത്രക്കാരുടെ ജീവനെടുക്കുന്ന സ്ഥിതിയുണ്ടാകും.