മാന്നാനം: നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കഠിനാധ്വാനവും കൈമുതലാക്കിയ കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ ഓരോ വർഷവും ചരിത്രം സൃഷ്ടിക്കുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ. സ്കൂളിൽ നടന്ന എക്സലൻഷ്യ-2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2025ൽ അഖിലേന്ത്യാതല മത്സരപരീക്ഷകളിൽ ഉന്നത റാങ്കുകളും എസ്എസ്എൽസി, എച്ച്എസ്ഇ, ഐസിഎസ്‌സി, ഐഎസ്‌സി ബോർഡ് പരീക്ഷകളിൽ മികച്ചവിജയവും നേടിയ വിദ്യാർഥികളെ ആദരിച്ചു.

ചലച്ചിത്ര സംവിധായകനും നടനുമായ ജോണി ആന്‍റണി വിശിഷ്ടാതിഥിയായിരുന്നു. മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, കെഇ റെസിഡന്‍റ്സ് പ്രീഫെക്ട് ഫാ. ഷൈജു സേവ്യർ സിഎംഐ, ബർസാർ ഫാ. ബിബിൻ ഒറ്റത്തങ്കൽ സിഎംഐ, പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു, പിടിഎ പ്രസിഡന്‍റ് അഡ്വ. ജയ്സൺ ജോസഫ്, വൈസ് പ്രസിഡന്‍റ് ഇന്ദു പി. നായർ, വൈസ് പ്രിൻസിപ്പൽമാരായ ഷാജി ജോർജ്, റോയ് മൈക്കിൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളുടെ മാതാപിതാക്കളുടെ പ്രതിനിധിയായി ഡോ. നിഷ സി.കെ. പ്രസംഗിച്ചു.

അഖിലേന്ത്യ പരീക്ഷയായ ജെഇഇ അഡ്വാൻസിൽ കേരളത്തിൽ ഒന്നാമതെത്തിയ അക്ഷയ് ബിജു, നീറ്റ് പരീക്ഷയിൽ ഒന്നാമതെത്തിയ ഷെഫിൻ മൻസൂർ കെ.പി., ഐഐഎസ്ഇആർ (ഐഎടി) അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തിയ ജെസ്‌വിൻ കുര്യാക്കോസ് എന്നിവർ അവരുടെ സ്കൂൾദിന ഓർമകൾ പങ്കുവച്ചു.

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ അതിരമ്പുഴ സെന്‍റ് അലോഷ്യസ് എച്ച്എസ്എസ് വിദ്യാർഥിനി അനീഷ ജോഷിയേയും അനുമോദിച്ചു. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ജെഇഇ അഡ്വാൻസ്, നീറ്റ് പരീക്ഷകളിൽ ഉന്നതറാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെയും ബോർഡ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച 270 ൽ പരം വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.