കോട്ടയം: ജില്ലയിലെ നദികളിലും തോടുകളിലും കൈവഴികളിലും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണ്ണും മണലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് ജലസംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ജലസേചന വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു.

78 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മീനച്ചിലാറും 92 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മണിമലയാറും ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളാണ്. മീനച്ചിലാറുമായി ബന്ധപ്പെട്ട് 4900 കിലോമീറ്ററോളം തോടുകളും കൈവഴികളും ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ മുന്നൂറ് കിലോമീറ്റര്‍ ഇതിനോടകം ശുചീകരിച്ചുകഴിഞ്ഞു.

ആ പ്രദേശങ്ങളില്‍ ഇത്തവണ വെള്ളക്കയറ്റം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു . തീക്കോയി ആലഞ്ഞിത്തുരുത്ത്, മീനച്ചിലാര്‍ ദീപ്തി ഭാഗം, ചിറ്റാര്‍ പള്ളി ചപ്പാത്ത്, കറുത്ത മണ്‍കടവ്, ആറ്റുവഞ്ചിക്കടവ്, ഭരണങ്ങാനം വിലങ്ങുപാറ, പട്ടറുമഠം, പൂവത്തുംമൂട്, ചെമ്പിളാവ്, പുന്നത്തുറ, ചേര്‍പ്പുങ്കല്‍ പാലം എന്നീ കടവുകളില്‍നിന്നും ചെളിയും മണ്ണും മണലും നീക്കംചെയ്ത് ആഴം വര്‍ധിപ്പിക്കാന്‍ ജലസേചന വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു.

ഇതിനു പുറമേ ആറാം മൈല്‍ ചെക്ക് ഡാം, നടത്തനാല്‍ ചെക്ക് ഡാം, തിടനാട് ചെക്ക് ഡാം, പെരുന്നിലം ചെക്ക് ഡാം, പള്ളിവാതില്‍ ചെക്ക് ഡാം എന്നിവ ശുദ്ധീകരിക്കാനും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടം സഹിച്ച് പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ മുന്നോട്ടുവരുന്നില്ല എന്നതാണ് സ്ഥിതി. റോയല്‍റ്റി , ജിഎസ്ടി എന്നിവ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി.

പേരൂര്‍ ഭാഗത്തുനിന്നും വലിയതോതില്‍ മീനച്ചിലാറ്റിലെ ചെളിയും എക്കലും നീക്കം ചെയ്ത് വെള്ളൂരില്‍ സ്ഥാപിതമാവുന്ന റബര്‍ പാര്‍ക്കിന്‍റെ ആവശ്യത്തിനായി ഉപയോഗയോഗ്യമാക്കിയിരുന്നു. വേമ്പനാട്ടുകായലിലെ ജലസംഭരണശേഷി 80 ശതമാനത്തിലേറെ കുറഞ്ഞു എന്ന സമീപകാല പഠനങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്.

ഇതിനൊരു പരിഹാരം എന്നവണ്ണം പഴുക്കാനില കായലിലെ തുരുത്ത് മാറ്റി സംഭരണശേഷി വര്‍ധിപ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. കിഫ്ബി വഴി നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കായി 108 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്.

അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുവാന്‍ ഇതിനോകം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതി രൂപീകരിക്കുകയും നദീതട സംരക്ഷണ ചട്ടക്കൂടിന് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

ജലവിഭവം, റവന്യൂ, തദ്ദേശസ്വയംഭരണം, ധനം , കൃഷി, പരിസ്ഥിതി, നിയമം, പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും അംഗങ്ങളായ ഈ സമിതിയുടെ കണ്‍വീനര്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.

വെള്ളപ്പൊക്ക നിയന്ത്രണം: നിര്‍ദേശങ്ങള്‍

1. പുഴകളുടെ ഉറവിടംമുതല്‍ പതനംവരെ നീരൊഴുക്കിനുള്ള തടസങ്ങള്‍ മാറ്റണം
2. ജില്ലയിലുള്ള ആയിരത്തി അറുനൂറോളം തോടുകള്‍ പൂര്‍ണമായും വീണ്ടെടുക്കണം. അതിനുവേണ്ടി പഞ്ചായത്തുകളും റവന്യൂ വകുപ്പും അടിയന്തര നടപടികള്‍ സ്വീകരിക്കണം.
3. നിലവിലുള്ള നെല്‍കൃഷി ഇടങ്ങള്‍ പൂര്‍ണമായും കൃഷി ചെയ്യണം. കൃഷി മുടങ്ങിയാല്‍ തണ്ണീര്‍ത്തടങ്ങളും തോടുകളും ഇല്ലാതാവും. കൃഷി ചെയ്യുമ്പോള്‍ കൂടുതല്‍ വെള്ളം കൃഷിസ്ഥലങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനും വെള്ളപ്പൊക്കം തടയാനും സാധിക്കും.
4. പുഴയോര സംരക്ഷണം നിയമാനുസൃതമായി ചെയ്യണം. പുഴയുടെ ഇരുവശങ്ങളിലും സര്‍വേ നടത്തി പുറമ്പോക്ക് തിട്ടപ്പെടുത്തണം.
5 . പുഴയുടെ ഇരുവശങ്ങളിലും കാടുവെട്ടിത്തെളിച്ചു നീരൊഴുക്കിനുള്ള തടസങ്ങള്‍ നീക്കണം.
6. പുഴയുടെ ആഴം പഴയ നിലയിലേക്ക് കൊണ്ടുവരണം. അതിന് മണല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ അത് ലേലം ചെയ്തു വാരുവാനുള്ള കടവുകള്‍ കണ്ടെത്തണം.
7. തോട്ടപ്പള്ളി സ്പില്‍വേയിലെ മുന്നൂറ് മീറ്റര്‍ ഭാഗത്തെ പതിനേഴ് പൊഴികള്‍ സമയബന്ധിതമായി മഴക്കാലത്ത് മുറിച്ചു കൊടുക്കണം.
8. തണ്ണീര്‍മുക്കം ബണ്ട് കൃത്യമായി അടയ്ക്കുകയും തുറക്കുകയും ചെയ്യണം.
9. കാലാകാലങ്ങളായി പുഴകളിലും, കായലിലും അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വ്യവസായ അടിസ്ഥാനത്തില്‍ മാറ്റി നാഷണല്‍ ഹൈവേ ഉള്‍പ്പെടെയുള്ള റോഡ് പണികള്‍ക്കും മറ്റ് നിര്‍മാണ പ്രവൃത്തികള്‍ക്കും ഉപയോഗിക്കണം.
10 . ജുഡീഷല്‍ അധികാരത്തോടെ റിവര്‍ മാനേജ്‌മെന്‍റ് അഥോറിറ്റി രൂപീകരിക്കുകയും റവന്യൂ ബൗണ്ടറി രേഖപ്പെടുത്തി പുഴകളെ സംരക്ഷിക്കുകയും ചെയ്യണം.
11. മീനച്ചിലാറിലെ തുടക്കഭാഗത്ത് അടുക്കം, അടിവാരം തുടങ്ങിയ കൈവഴി പുഴകളില്‍ നിര്‍ദേശിച്ചിരിക്കുന്ന ചെക്ക് ഡാമുകള്‍ നിര്‍മിക്കണം.
12. പുഴകളിലെയും തോടുകളിലെയും മുഴുവന്‍ ചെക്ക് ഡാമുകളും വര്‍ഷകാലത്ത് കൃത്യമായി തുറക്കുകയും വേനല്‍ക്കാലത്ത് അടയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള വാട്ടര്‍ പ്രോട്ടോകോള്‍ നടപ്പാക്കണം.
13. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ ഉയര്‍ത്തി നിര്‍മിച്ച് റോഡുകളില്‍ വെള്ളം കയറുന്നത് തടയണം.
14. മഴയുടെ തീവ്രതയും വെള്ളപ്പൊക്കത്തിന്‍റെ സാധ്യതകളും ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മുന്‍കൂട്ടി കാണുകയും ആവശ്യമായ മുന്നറിയിപ്പുകള്‍ കൃത്യതയോടെ നല്‍കുകയും ചെയ്യണം.
15. 2018 ന് ശേഷമുള്ള നെതര്‍ലാന്‍ഡ് മോഡല്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തണം.
16. വെള്ളപ്പൊക്ക സമയത്ത് ഒഴുകിയെത്തുന്ന അധിക ജലം വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് കടലിലേക്ക് പമ്പ് ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കണം.

വെള്ളപ്പൊക്ക നിയന്ത്രണം‍: നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന്
കേരള കോണ്‍ഗ്രസ്-എം

കോട്ടയം: വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികള്‍ എന്ന വിഷയത്തില്‍ കേരള കോണ്‍ഗ്രസ്-എം നടത്തിയ സിമ്പോസിയത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും പദ്ധതികളും സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം. സിമ്പോസിയത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുകയും ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാ ടിസ്ഥാനത്തിലും ആവിഷ്‌കരിക്കേണ്ട പദ്ധതികളായി അവയെ ഇതിനോടകം വേര്‍തിരിക്കുകയും ചെയ്തിട്ടുണ്ട്.

പദ്ധതി നിര്‍ദേശങ്ങള്‍ ഗവണ്‍മെന്‍റിന് മുമ്പില്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെ മേഖലാടിസ്ഥാനത്തില്‍ ചര്‍ച്ചകളും അഭിപ്രായ രൂപീകരണവും നടത്തുന്നു. ഇന്നു പാലായിലും ജൂലൈ ആദ്യവാരം ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിലുമാണ് സിന്പോസിയം. കൂടാതെ [email protected] എന്ന ഇമെയിലിലും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.

ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ചിട്ടുള്ള ഉന്നതാധികാരസമിതി മുമ്പാകെ ജൂലൈ മാസത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്‍റ് പ്രഫ.ലോപ്പസ് മാത്യു അറിയിച്ചു.