മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം ടൗണിന് സമീപം നടക്കുന്ന കലുങ്കിന്‍റെ നിർമാണം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ സമയങ്ങളിലടക്കം വലിയ ഗതാഗതക്കുരുക്കാണ് ടൗണിൽ അനുഭവപ്പെടുന്നത്.

കലുങ്കിന്‍റെ നിർമാണം നടക്കുന്ന റോഡിന്‍റെ ഭാഗത്ത് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമാണ് കടന്നുപോകുവാൻ കഴിയുന്നത്. ഇരുവശങ്ങളിൽനിന്നും ബസും ലോറിയടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുവരുന്നതോടെ പ്രദേശമാകെ ഗതാഗതക്കുരുക്കിലമരും.

ദേശീയപാതയിൽ നിർമാണം നടക്കുന്നുണ്ടെങ്കിലും ടൗണിൽ മതിയായ ഗതാഗത പരിഷ്കരണം നടത്താൻ അധികാരികൾ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കട്ടപ്പന, കുമളി ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ 34-ാം മൈലിൽനിന്ന് എരുമേലി റൂട്ടിലൂടെ കോസ്‌വേ പാലത്തിലൂടെയോ അല്ലെങ്കിൽ ദേശീയപാതയിൽ കോസ്‌വേ കവലയിൽനിന്നു തിരിച്ച് ബൈപാസ് റോഡിലൂടെയോ കടത്തിവിട്ടാൽ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

എന്നാൽ ചെറുതും വലുതുമായ വാഹനങ്ങളെല്ലാം ദേശീയപാതയിലൂടെ കടന്നുവരികയും വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്യുകയാണ്. മുന്നറിയിപ്പ് ബോർഡുകൾ ഒന്നുമില്ലാത്തതിനാൽ മറ്റു സ്ഥലങ്ങളിൽനിന്നു വരുന്ന വാഹന യാത്രക്കാർ ബൈപാസ് റോഡ് ഉപയോഗിക്കാതെ ദേശീയപാതയിലൂടെ മാത്രം കടന്നു പോകുകയാണ്.

ഹോം ഗാർഡുകളെ നിയോഗിച്ച് ദേശീയപാതയിൽ കോസ്‌വേ ജംഗ്ഷനിൽനിന്നു വാഹനങ്ങൾ തിരിച്ചുവിട്ടാൽ വലിയ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മുണ്ടക്കയം ബൈപാസ് റോഡ് വേണ്ടവിധം പ്രയോജനപ്പെടുത്താൻ അധികാരികൾക്കാകുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.