മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി മലപ്പുറം ജില്ലയിൽ ഇന്നലെ ഉച്ചക്കുശേഷം മൂന്നുവരെ ലഭിച്ചത് 165348 അപേക്ഷകൾ.

തിരുത്തൽ വരുത്താനായി 747, വാർഡ് മാറ്റത്തിനായി 10398, ഒഴിവാക്കാനുള്ളവ 35, ആക്ഷേപമുള്ളവ 8004 എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചത്്. പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് ഏഴ് ആണ്.

കമ്മീഷന്‍റെ വെബ്സൈറ്റിലാണ് അപേക്ഷകൾ നൽകേണ്ടത്. 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കാം. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്‍റൗട്ട് ഒപ്പിട്ട് ഇആർഒയ്ക്ക് ലഭ്യമാക്കണം. ഫോം അഞ്ചിലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകാം. വിവിധ ജില്ലകളിൽ നിന്നായി 1241134 അപേക്ഷകളാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്.

വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുന:ക്രമീകരിച്ചത്.
നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുന:ക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.