കൊച്ചി: തേങ്ങ ഇടുന്നതിനിടെ ബോധരഹിതനായ തൊഴിലാളി തെങ്ങുകയറ്റയന്ത്രത്തിലിരുന്ന് മരിച്ചു. വരാപ്പുഴ മുട്ടിനകം മാട്ടുമ്മപറമ്പില്‍ ഉണ്ണികൃഷ്ണനാണ് (49) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

എളമക്കര കരുവേലിപ്പറമ്പിലെ വീട്ടുവളപ്പിലെ തെങ്ങിനുമുകളില്‍ കയറിയ ഉണ്ണിക്കൃഷ്ണന്‍ ബോധരഹിതനാകുകയും തലകീഴായി തെങ്ങുകയറ്റയന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തെങ്ങിന് മുകളിലെത്തിയ ഉണ്ണിക്കൃഷ്ണന്‍ ആദ്യം ഓല വെട്ടി താഴെയിട്ടിരുന്നു. പിന്നീട് ശബ്ദം ഒന്നും കേൾക്കാതായതോടെ വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഉണ്ണിക്കൃഷ്ണന്‍ മുകളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്.

വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നി രക്ഷാസേനയെത്തി നാലു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് ഉണ്ണിക്കൃഷ്ണനെ താഴെയിറക്കിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.