വൈപ്പിൻ: മൺസൂണിൽ തീരക്കടലിൽ സമൃദ്ധമായി കാണാറുള്ള പല്ലിമീനുകൾ ഇക്കുറി എവിടെ പോയി. പല്ലിമീനിനായി തീരത്ത് കൊട്ടിപ്പെയ്ത്തു നടത്തുന്ന വട്ടവലക്കാരുടെ ആവലാതിയാണിത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മത്സ്യബന്ധനത്തിനു പോയി കാര്യമായ കോളൊന്നും ലഭിക്കാതെ തിരികെ പോരുന്ന ഇവർ പറയുന്നത് കടലമ്മ ഇക്കുറി തങ്ങളെയും കൈവിട്ടുവെന്നാണ്.

സാധാരണ മൺസൂൺ തുടക്കത്തിൽ തന്നെ വലനിറയെ പല്ലിമീൻ കിട്ടാറുള്ളതാണ്. എന്നാൽ ഇക്കുറി പല്ലിമീൻ തീരത്ത് വളരെ വിരളമായിട്ടെ കാണുന്നുള്ളൂ. അതേ സമയം കഴിഞ്ഞ ദിവസം തീരത്തോട് അടുത്തു നീട്ടു വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ചില വഞ്ചിക്കാർക്ക് പല്ലിമീൻ ലഭിച്ചിരുന്നു.