കൊച്ചി: രവിപുരം ഷിപ്‌യാര്‍ഡിനടുത്തുള്ള റിയല്‍ അറേബ്യ ഹോട്ടലില്‍നിന്നു ഷവര്‍മ, ഷവായ് വിഭവങ്ങള്‍ കഴിച്ച നാലുപേർ‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലില്‍ പരിശോധന നടത്തിയ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് ലൈസന്‍സ് റദ്ദാക്കിയത്. വേണ്ടത്ര വൃത്തിയും മറ്റു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് നഗരസഭയും ആരോഗ്യ വകുപ്പും കണ്ടെത്തി. നിലവിൽ അറ്റകുറ്റപ്പണിക്കായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്.

നഗരസഭ നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയ ശേഷം മാത്രമേ സ്ഥാപനം തുറക്കാന്‍ പാടുള്ളൂ എന്നുകാട്ടി ഹോട്ടലിന് കൊച്ചി കോര്‍പറേഷനും നോട്ടീസ് നല്‍കി. ഈ സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഇവരുടെതന്നെ കലൂരുള്ള സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഈ സ്ഥാപനവും അടച്ചുപൂട്ടിച്ചതായി കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷ്‌റഫ് പറഞ്ഞു.

ഓണ്‍ലൈനായും നേരിട്ടും ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഷവര്‍മയും ഷവായിയും കഴിച്ച ഇരിങ്ങാലക്കുട സ്വദേശികളായ മൂന്നു പേരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.