ആലുവ: ചട്ടവിരുദ്ധമായി ധന വിനിയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ ആലുവാ നഗരസഭയ്ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഇന്‍റേണൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷ കൗൺസിലർ എൻ. ശ്രീകാന്ത് നൽകിയ പരാതിയിലാണ് അന്വേഷണം. മുനിസിപ്പൽ കൗൺസിലിന്‍റെ മുൻകൂർ അനുമതി തേടാതെ അടിയന്തിര സാഹചര്യങ്ങളിൽ ധനവിനിയോഗം ചെയ്യാമെന്ന മുനിസിപ്പൽ ആക്ട് സെക്‌ഷൻ 15 തുടർച്ചയായി ദുരുപയോഗം ചെയ്തെന്നാണ് പരാതി.

ഇന്നലെ കാക്കനാട് നടന്ന സിറ്റിംഗിൽ പരാതിക്കാരനിൽ നിന്ന് കൂടുതൽ തെളിവുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ഇന്‍റേണൽ വിജിലൻസ് ശേഖരിച്ചു. പൊതുജന സുരക്ഷയ്ക്കു വേണ്ടി കൗൺസിലിന്‍റെ അനുമതി ഇല്ലാതെ മുനിസിപ്പാലിറ്റിയുടെ ഫണ്ട് ചെലവഴിക്കാമെന്നും കൗൺസിലിന്‍റെ അടുത്ത യോഗത്തിൽ അംഗീകാരം വാങ്ങണമെന്നുമാണ് ചട്ടം.

എന്നാൽ സുരക്ഷയുമായി ബന്ധമില്ലാത്ത പദ്ധതികളിൽ പോലും കൗൺസിൽ അംഗീകാരം തേടാതെ പണം ചെലവിടുന്നുവെന്ന പരാതിയിൽ ഇന്‍റേണൽ വിജിലൻസ് മൂന്ന് മാസം മുമ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് അടുത്ത നടപടികളിലേക്ക് കടക്കുന്നത്.