കോലഞ്ചേരി: ടൗണിൽ തെരുവ് നായശല്യം രൂക്ഷമാകുന്നു. ടൗണിലെത്തുന്ന നൂറുകണക്കിന് വാഹന - കാൽനട യാത്രക്കാർക്ക് ഭീഷണിയായി വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ തെരുവ് നായ കൂട്ടമായി നിലയുറപ്പിച്ചിരിക്കുകയാണ്.

ആളുകൾക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻ പോലും കഴിയാത്ത വിധം ചിലയിടങ്ങളിൽ ഇവ നടവഴിയിൽ കിടക്കുകയാണ്. ചില സമയങ്ങളിൽ നായ്ക്കൾ പരസ്പരം ആക്രമിച്ച് ദേശീയപാത മുറിച്ച് കടക്കുന്നത് വാഹന യാത്രക്കാർക്കും ഭീഷണിയാവുകയാണ്. ഇവയെ വാഹനങ്ങൾ തട്ടുന്നത് മൂലം രക്ഷപ്പെടുന്നതിനായി അതിവേഗം പല ദിശകളിലേക്ക് കുരച്ചുകൊണ്ട് പായുന്നതും ആളുകളിൽ ഭീതി ഉണ്ടാക്കുന്നു.

ചില വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ഇവയ്ക്ക് മൃഗപ്രേമികൾ ഭക്ഷണമിട്ട് കൊടുക്കുന്നതും കാര്യങ്ങൾ വഷളാക്കുന്നുണ്ട്. ഇതുമൂലം ഇവ ഇവിടങ്ങളിൽ കൂട്ടംകൂടി കിടക്കുന്നതും ടൗണിൽ കാണാം. നൂറ് കണക്കിന് സ്കൂൾ, കോളജ് വിദ്യാർഥികളും ടൗണിലൂടെ യാത്ര ചെയ്യുന്നുണ്ട്. വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തി അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.