മൂവാറ്റുപുഴ/വാഴക്കുളം: തോട്ടകരയിൽ വീണ്ടും കാർ കനാലിലേയ്ക്കു വീണു. പണ്ടപ്പിള്ളി - തൊടുപുഴ റോഡിലെ എംവിഐപി കനാൽ ഒഴുകുന്ന തോട്ടക്കര ഭാഗത്താണ് തിങ്കളാഴ്ച രാത്രി നിയന്ത്രണംവിട്ട കാർ കനാലിൽ പതിച്ചത്. കാറിലുണ്ടായിരുന്ന കല്ലൂർക്കാട് സ്വദേശി അലൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ കാറാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.

അപകടങ്ങൾ തുടർക്കഥയായതോടെ പഞ്ചായത്ത് അധികൃതർ പൊതുമരാമത്തു വകുപ്പിനും ജലവിഭവ മന്ത്രിക്കും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല. റോഡിൽനിന്ന് 20 അടി താഴ്ച്ചയുള്ള കനാലിലേക്കാണ് വാഹനങ്ങൾ വീഴുന്നത്.

റോഡ് സംരക്ഷണഭിത്തി നിർമിച്ചാൽ ഒഴിവാക്കാവുന്ന അപകടങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം തുടരുന്നത്. ശബരിമല തീർഥാടകരുടെ പ്രധാന പാതയായ പണ്ടപ്പിള്ളി - പാറക്കടവ് റോഡിലൂടെ ഒട്ടേറെ സ്കൂൾ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. അധികൃതർ ഉടൻ സംരക്ഷണ ഭിത്തി നിർമിച്ച് അപകടം ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.