ആലുവ: ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ രാജഗിരി ആശുപത്രി മുതൽ കാർമൽ ആശുപത്രി വരെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. കുഴികളുടെ ആഴം അറിയാനാകാതെ ഇരുചക്ര യാത്രികർ മറിഞ്ഞ് വീഴുന്ന നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നതായി പരാതികളും ഉയർന്നിട്ടുണ്ട്.

കീഴ്മാട്-എടത്തല -ചൂർണിക്കര ഗ്രാമപഞ്ചായത്തുകളുടെ അതിർത്തികൾ പങ്കിടുന്ന പ്രധാന റോഡുകളിലെയും ഇടറോഡുകളിലേയും പൊതു കാനകൾ വൃത്തിയാക്കാൻ തയാറാകുന്നില്ലെന്നാണ് പ്രധാന പരാതി. രാജഗിരി ആശുപത്രിക്ക് സമീപം കാലവർഷം തുടങ്ങിയ അന്നു മുതൽ വെള്ളക്കെട്ടാണ്. കീഴ്മാട്, എടത്തല പഞ്ചായത്തുകൾ പരസ്പരം പഴിചാരി കൈകഴുകയാണിവിടെ.

ചൂണ്ടി ജംഗ്ഷനാണെങ്കിൽ താറുമാറായിട്ട് മാസങ്ങളായി. ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെ കുറച്ച് മെറ്റൽ വിതറി പൊതുമരാമത്ത് വകുപ്പ് സ്ഥലം വിട്ടു. കാൽനടക്കാർക്ക് ചെളിവെള്ളത്തിലൂടെയല്ലാതെ നടക്കാനും കഴിയില്ല. വലിയ കുഴികളാണ് ഇവിടെയുള്ളത്.

കാൽമൽ ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പ് മേഖലയും കനത്ത വെള്ളക്കെട്ടിലാണ്. ഇരുവശത്തും റോഡ് ഉയർന്ന നിലയിലായതിനാൽ മഴവെള്ളം പെട്രോൾ പമ്പിന് സമീപം ഒഴുകിപ്പോകാനാകാതെ കെട്ടികിടക്കുകയാണ്. കീഴ്മാട് - ചൂർണിക്കര പഞ്ചായത്തുകളാണ് റോഡിന് ഇരുവശത്തുമായി വരുന്നത്.

കിലോമീറ്ററുകൾ നീളുന്ന റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇനി ആരെ സമീപിക്കണമെന്ന ആശങ്കയിലാണ് വ്യാപാരികളും പ്രദേശവാസികളും.