മൂവാറ്റുപുഴ: ജനറൽ ആശുപത്രി റോഡ് തകർന്ന് തരിപ്പണമായതോടെ വലഞ്ഞ് രോഗികൾ. ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന സർക്കാർ ആതുരാലയത്തിലേക്കുള്ള റോഡിനാണ് ഈ ദുരവസ്ഥ.

മഴക്കാലമായതോടെ കുഴികളിൽ മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നുണ്ട്. ആശുപത്രിയുടെ പ്രവേശന കവാടം മുതൽ പരിസരം മുഴുവൻ കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. കെട്ടികിടക്കുന്ന മലിന ജലത്തിലൂടെവേണം രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാൻ. റോഡുകളുടെ ശോചനീയാവസ്ഥയേക്കുറിച്ച് നഗരസഭാധ്യക്ഷൻ അധ്യക്ഷനായ എച്ച്എംസി കമ്മിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭാംഗം ജാഫർ സാദിഖ് ആവശ്യപ്പെട്ടു.

വർഷങ്ങളായി റോഡ് ടാർ ചെയ്യാതെ തകർന്നുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ഏറെ ബുദ്ധിമുട്ടിയാണ് ജനറൽ ആശുപത്രിയിൽ ചികിത്സതേടി എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്നും കിടത്തി ചികിത്സക്കായി വാർഡുകളിലേക്ക് വീൽചെയറിൽ കൊണ്ടുപോകുന്ന രോഗികളുടെ അവസ്ഥ ഏറെ ദയനീയമാണ്. ആംബുലൻസടക്കം വരുന്ന റോഡ് എത്രയും വേഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.