കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന വിവിധയിനം യാത്രാ പാസുകള്‍ നിര്‍ത്തലാക്കി നിരക്ക് വര്‍ധനയോടെയുള്ള പുതുക്കിയ ഒറ്റ യാത്രാ പാസ് കൊച്ചി മെട്രോ (കെഎംആര്‍എല്‍) പുറത്തിറക്കി.

ഒരു മാസം പരമാവധി 50 യാത്രകള്‍ നടത്താവുന്ന 1100 രൂപയുടെ പ്രതിമാസ യാത്രാ പാസാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. നേരത്തെ 30 ദിവസത്തെ യാത്രാ പാസിന് 900 രൂപയായിരുന്നു. ഇതാണ് 200 രൂപ വര്‍ധിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നത്. 900 രൂപയുടെ പാസിന് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമായിരുന്നു. പുതിയ പാസില്‍ 50 യാത്രകള്‍ മാത്രമേ പാടുള്ളൂ.

പുതിയ പാസ് ഉപയോഗിച്ച് ഏത് സ്റ്റേഷനുകളില്‍ നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യാം. എന്നാല്‍ നേരത്തെയുണ്ടായിരുന്ന പാസില്‍ കയറുന്നതിനും ഇറങ്ങുന്നതിനും സ്റ്റേഷനുകള്‍ നിജപ്പെടുത്തിയിരുന്നു. 45 ദിവസം ഉപയോഗിക്കാന്‍ കഴിയുന്ന 600 രൂപയുടെ വിദ്യാ 45, ഒരു ദിവസം ഉപയോഗിക്കാന്‍ കഴിയുന്ന 50 രൂപയുടെ വിദ്യ വണ്‍ എന്നീ പാസുകള്‍ മുന്പുണ്ടായിരുന്നു. ഇവ രണ്ടും ഇപ്പോള്‍ ഇല്ല.

പാസ് ഉപയോഗിക്കുന്നതിലൂടെ സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ 33 ശതമാനത്തിന്‍റെ ഇളവ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. 50 യാത്രയ്ക്ക് 2,200 രൂപ നല്‍കേണ്ട സ്ഥാനത്ത് 1,650 രൂപയേ വരുന്നുള്ളു. അതായത് പ്രതിമാസ പാസ് എടുക്കുന്നതിലുടെ വിദ്യാര്‍ഥികള്‍ക്ക് 550 രൂപ ലാഭിക്കാമെന്നും ബഹ്‌റ പറഞ്ഞു.

പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസാണ്. വിദ്യാലയ മേധാവി നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റുഡന്‍റ്സ് ഐഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം മെട്രോ സ്റ്റേഷനുകളില്‍നിന്ന് ജൂലൈ ഒന്ന് മുതല്‍ പാസ് എടുക്കാം.

വിദ്യാര്‍ഥികള്‍ക്കുള്ള പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ല. പാസിലെ തുക റീ ഫണ്ട് അനുവദിക്കില്ല.

ഇന്ത്യയില്‍ നാഗ്പുര്‍, പൂനെ മെട്രോകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഡിസ്‌കൗണ്ട് യാത്രാ പാസ് അനുവദിക്കുന്നത്. അവിടെ നല്‍കുന്ന പരമാവധി ഡിസ്‌കൗണ്ട് 30 ശതമാനമാണ്. എന്നാല്‍ കൊച്ചി മെട്രോ 33 ശതമാനം ഡിസ്‌കൗണ്ടിലാണ് വിദ്യാര്‍ഥികള്‍ക്ക് പാസ് നല്‍കുന്നതെന്നും കെഎംആര്‍എല്‍ അവകാശപ്പെട്ടു.