കാക്കനാട്: കളക്ടറേറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പിന്‍റെ ഓഫീസിനുള്ളിൽ മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ഫയൽ റാക്കുകൾക്കു സമീപം മരപ്പട്ടിയുടെ ജഡം കണ്ടത്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഉച്ചയോടെ വനപാലകരെത്തി മരപ്പട്ടിയുടെ ജഡം ചാക്കിലാക്കി കൊണ്ടുപോയി.

കാടുമൂടിക്കിടക്കുന്ന കളക്ടറേറ്റ് വളപ്പിൽ തെരുവുനായകളും വിഷപ്പാമ്പുകളും പെരുകിയിട്ടും വളപ്പും പരിസരവും വൃത്തിയാക്കാൻ ജില്ലാ ഭരണകൂടം ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കളക്‌ട്രേറ്റ് സമുച്ചയത്തിന്‍റെ പല നിലകളിലും ഉപയോഗശൂന്യമായ സാധന സാമഗ്രികൾ കൂട്ടിയിട്ട നിലയിലാണ്. ഇവിടം കാട്ടുപൂച്ച, മരപ്പട്ടി എന്നിങ്ങനെയുള്ള ജീവികൾ താവളമാക്കിയിരിക്കുകയാണ്.

കളക്ടറുടെ ചേമ്പറിന്‍റെ മച്ചിനുള്ളിൽ കയറിയ മരപ്പട്ടികൾ ദിവസങ്ങളോളം അതിനുള്ളിൽ തന്നെയായിരുന്നു. ഇവയെ പുറത്തെത്തിക്കാൻ പലവട്ടം ശ്രമിച്ചിട്ടും നടന്നിരുന്നില്ല.
മഴക്കാലമായതോടെ കളക്ടറേറ്റ് വളപ്പും പരിസരവും പുല്ലുകളും മറ്റും വളർന്ന് കുറ്റിക്കാടുകളായി മാറി. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് അനങ്ങാപ്പാറയമാണെന്ന് ജീവനക്കാർ ആരോപിച്ചു.