ഫോർട്ടുകൊച്ചി: കടലാക്രമണം തടയുന്നതിലുള്ള സർക്കാർ അനാസ്ഥയെക്കെതിരെ ആലപ്പുഴ കൊച്ചി രൂപതകൾ സംയുക്തമായി സംഘടിപ്പിച്ച വൈദികരുടെ ഉപവാസ പ്രതിഷേധത്തിനും റാലിക്കുമേതിരെ കേസെടുത്ത സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപെട്ട് ജനകീയ വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.

കൊച്ചി ചെല്ലാനം ജനകിയ വേദിയുടെ നേതൃത്വത്തിൽ കാട്ടിപ്പറമ്പിൽ നടന്ന പന്തം കൊളുത്തി പ്രതിഷേധ ജ്വാല തെളിക്കൽ ജനറൽ സെക്രട്ടറി വി.ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൻ തുഷാർ നിർമൽ, എ.എൻ. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജൂലൈ മൂന്നിന് മന്ത്രിതലത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് കളക്ടർ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ജനകീയവേദി മത്സ്യത്തൊഴിലാളി ഫെഡറേഷൻ, ചെല്ലാനം മെർച്ചന്‍റ്സ് യൂണിയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 30ന് നടത്താൻ ഇരുന്ന ജനകീയ ഹർത്താൽ മാറ്റിവച്ചതായി വി.ടി. സെബാസ്റ്റ്യൻ അറിയിച്ചു.