മരട്: പെൺസുഹൃത്തിന്‍റെ ആൾക്കാരെ ഭയന്ന് ചീറിപ്പാഞ്ഞ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനും കാൽനടയാത്രക്കാരിക്കും പരിക്കേറ്റു. കുന്നലക്കാട്ട് റോഡിൽ വാടകയ്ക്കു താമസിക്കുന്ന സ്മിതാ രാജു (48), ബംഗാൾ സ്വദേശി അൽ അമീൻ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ തകർന്നു.

അപകടത്തിനുശേഷം ആളുകൾ കൂടിയതോടെ ബൈക്ക് യാത്രികനായ തിരുവനന്തപുരം സ്വദേശി ജിഷ്ണു (30) ഓടി രക്ഷപ്പെട്ടു. രാവിലെ 9.15ഓടെ തോമസ്പുരം ജംഗ്ഷനിലായിരുന്നു അപകടം.

മാർട്ടിൻപുരം ഭാഗത്തുകൂടി വാഹനത്തിൽ പിന്തുടർന്നവരിൽ നിന്നു രക്ഷപ്പെടാനാണ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതെന്നാണ് യാത്രക്കാരൻ പറഞ്ഞത്. അപകടത്തിനുശേഷം, തന്നെ വാഹനത്തിലുണ്ടായിരുന്നവർ പിടികൂടാതിരിക്കാൻ പോലീസ് സ്റ്റേഷനിലേക്കാണ് ഓടിയതെന്നും യുവാവ് പറഞ്ഞു.

ഒപ്പം താമസിക്കുന്ന പെൺസുഹൃത്തിന്‍റെ ആൾക്കാരായിരുന്നു വാഹനത്തിലെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. വ്യാജ നമ്പറായിരുന്നു വാഹനത്തിന്‍റേത്. ഫോൺ ലൊക്കേഷനിൽ യുവാവ് കോട്ടയം വഴി തിരുവനന്തപുരത്തിന് മടങ്ങുന്നതായാണ് കണ്ടതെന്നും അന്വേഷണം നടത്തുന്നതായും പോലീസ് പറഞ്ഞു.