തിരുമാറാടി: പഞ്ചായത്ത് മൂന്നാം വാർഡിലെ പാറമടയ്‌ക്ക് അനുമതി നിഷേധിച്ചു. ക്വാറി പ്രവർത്തിപ്പിക്കുന്നതിനായി റോണ്‍കോ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപേക്ഷ അനുവദിക്കേണ്ടതില്ലെന്ന് തിരുമാറാടി പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. 3.8316 ഹെക്ടർ സ്ഥലത്ത് ക്വാറി പ്രവർത്തിപ്പിക്കുന്നതിനായാണ് റോണ്‍കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വേണ്ടി ജോണി റോയി എന്ന വ്യക്തി കെ-സ്വിഫ്ട് വഴി അപേക്ഷ നൽകിയത്.

പാരിസ്ഥിതികാനുമതി, എക്സ്പ്ലോസീവ് ലൈസൻസ്, കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതി, ഡയറക്ടർ ഓഫ് മൈനിംഗ് ജിയോളജിയുടെ ലെറ്റർ ഓഫ് ഇൻഡന്‍റ്, ഇറിഗേഷൻ വകുപ്പ് എറണാകുളം എക്സിക്യൂട്ടീവ് എൻജിനീയറുടെ എൻഒസി, സർവേ മാപ്പ് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം നൽകിയിരുന്നു.

മൂന്നാം വാർഡ് പ്രത്യേക ഗ്രാമസഭാ യോഗം പാറമട അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുള്ള സാഹചര്യത്തിലും പാറമട പ്രവർത്തനം ആരംഭിച്ചാൽ പഞ്ചായത്ത് ഉടമസ്ഥതത്തിലുള്ള റോഡിനും പട്ടിയാനിപ്പുഴ കുടിവെള്ള വിതരണ പദ്ധതിക്കും കുടുക്കപ്പാറ തടയണയ്ക്കും കേടുപാടുകൾ സംഭവിക്കുമെന്നതിനാലും ക്വാറിക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിക്ക് നിർദേശം നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു.