തൃശൂർ: വർഷക്കാലത്തു നഗരത്തിലെ വെള്ളക്കെട്ടു ദുരന്തനിവാരണത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ചുമതലപ്പെടുത്തിയ ഡോ. കെ.ജി. പദ്മകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വെള്ളപ്പൊക്കം അനുഭവപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചു.

താണിക്കുടം പുഴയും കുണ്ടുവാറ തോടും കോർപറേഷൻ കനാലും (ഗിരിജ തോട്) പഞ്ചിക്കൽ തോടും പുഴയ്ക്കൽ പ്രദേശവുമാണു സന്ദർശിച്ചത്. വിവിധയിടങ്ങളിലെ നീരൊഴുക്ക് അളക്കുകയും ജലത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. വിശദമായ അപഗ്രഥനത്തിനുശേഷം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുമെന്ന് പദ്മകുമാർ അറിയിച്ചു.

കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, എന്‍.വി. രാധിക, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, കേന്ദ്രമന്ത്രിയുടെ പ്രതിനിധികളായ രാജേഷ് നായർ, നിമ വിനോദ്, ദിനേഷ്‌കുമാർ കരിപ്പേരിൽ, ശ്രീജി വി. മോഹൻ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.