അഴീക്കോട്: ട്രോളിംഗ് നിരോധനകാലത്തു നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ഫൈബർ മത്സ്യബന്ധനവള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് സംഘം പിടികൂടി. സ്വകാര്യവ്യക്തികളുടെ സ്ഥലത്തു പ്രവർത്തിക്കുന്ന സമാന്തരഹാർബറുകളിലാണ് അനധികൃതമായി മത്സ്യങ്ങൾ ഇറക്കുന്നത്. ചില വള്ളങ്ങൾ നിരോധിതവലകൾ സ്ഥാപിച്ച് കിളിമീൻ, അരണമീൻ ഉൾപ്പെടെ പ്രജനനത്തിനു പാകമായ അടിത്തട്ടുമത്സ്യങ്ങളെ പിടികൂടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് നടപടി.

തിരുവനന്തപുരം പൊഴിയൂർ സ്വദേശി ഡെവിൾസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ദീപം എന്ന മത്സ്യബന്ധനവള്ളമാണ് പിടിയിലായത്. തൃശൂർ എഫ്ഇഒ സി.കെ. മനോജിന്‍റെ റിപ്പോർട്ടിന്മേൽ തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമനടപടി സ്വീകരിച്ച് പിഴചുമത്തും. വള്ളത്തിലെ മത്സ്യം ലേലംചെയ്ത് 1,75,000 രൂപ ട്രഷറിയിൽ അടപ്പിച്ചു.

ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. സി. സീമ, മറൈൻ എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്തകുമാർ, വി.എം. ഷൈബു എന്നിവർ നേതൃത്വം നൽകി. നിഷാദ്, കൃഷ്ണപ്രസാദ്, ഷിഹാബ് എന്നിവരും ഡ്രൈവർ അഷറഫ് പേബസാറും സംഘത്തിൽ ഉണ്ടായിരുന്നു.