വടക്കാഞ്ചേരി: വാഴാനി ഡാമിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഡാമിൽ മത്സ്യബന്ധനത്തിന് അധികാരമുള്ള ഹരിജൻ ഗിരിജൻ വെൽഫെയർ സഹകരണ സംഘം മെമ്പർമാരുടെ മത്സ്യബന്ധന വലകൾ ഒന്നാകെ അഴിച്ചുമാറ്റി.ഡാം ജലാശയത്തിന് സമീപം സൂക്ഷിച്ചിരുന്ന വലകളാണ് കഴിഞ്ഞരാത്രി മോഷണം പോയത്. ഇതോടെ മത്സ്യബന്ധനം നിലച്ചു.

നിർധന കുടുംബാംഗങ്ങളാണ് സഹകരണ സംഘത്തിലുള്ളത്. ഇവരുടെ ഏക വരുമാനമാർഗവും ഇല്ലാതായി. നാടൻ മത്സ്യങ്ങളാണ് ഡാമിൽ നിക്ഷേപിച്ചിട്ടുള്ളത്. ഇതിന് വലിയ ഡിമാൻഡുണ്ട്. നിരവധി പേരാണ് സംഘത്തിൽ മത്സ്യത്തിനായെത്തുന്നത്. മികച്ച കച്ചവടം നടക്കുന്ന സമയത്താണ് ഇവർക്ക്തിരിച്ചടിയായത്. 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രസിഡന്‍റ് രാമൻകുട്ടി അറിയിച്ചു.

വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. അതിനിടെ മ്യൂസിക്കൽ ഫൗണ്ടൻ നിർമാണം നടക്കുന്ന സ്ഥലത്തുനിന്ന് ഇലക്ട്രിക് കട്ടറും മോഷണം പോയതായി തൊഴിലാളികൾ പറയുന്നു. രാത്രിയിൽ ഡാമിൽ വെളിച്ചവും, സുരക്ഷാജീവനക്കാരും ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നു.