കയ്പമംഗലം: എടത്തിരുത്തി ചൂലൂരിൽനിന്നു കാർ കവർച്ച ചെയ്ത കേസിൽ ദന്പതികളടക്കം അഞ്ചുപേർ അറസ്റ്റിൽ. മലപ്പുറം അന്തിയൂർക്കുന്ന് സ്വദേശി അന്പലക്കൽ മുബഷിർ(38), മലപ്പുറം പുളിക്കൽ സ്വദേശിനി കവുങ്ങപ്പാരന്പിൽ തഫ്സീന(33), കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ സി.പി ഹൗസിൽ അസ്ലം (55), മാളിയേക്കൽ സലാം(38), വലിയത്തോടി മനു(37) എന്നിവരെയാണു കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണു കേസിനാസ്പദമായ സംഭവം. എടത്തിരുത്തി ചൂലൂർ വലിയകത്ത് മുഹമ്മദ് ജാസിമിന്‍റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് ഡിസയർ കാറാണ് പ്രതികൾ കവർന്നത്. കാറിന്‍റെ അലാം ശബ്ദംകേട്ടു പുറത്തുവന്ന ജാസിം തടയാൻ ശ്രമിച്ചെങ്കിലും കാലിലൂടെ കാറിന്‍റെ ടയർ കയറ്റിയിറക്കിയ പ്രതികൾ ഭീഷണിപ്പെടുത്തി കാറുമായി കടന്നുകളഞ്ഞു.

എന്നാൽ പ്രതികളെ കാർ സഹിതം തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുബഷീർ, തഫ്സീന എന്നിവർ മലപ്പുറം അരീക്കോട്, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ 2024 ൽ 31 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികളാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരൻ, സിപിഒമാരായ ജ്യോതിഷ്, വിനുകുമർ, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.