ചാവക്കാട്: നഗരസഭയുടെ ടൗണ്‍ഹാള്‍ നിര്‍മാണത്തിനായി വായ്പയെടുത്ത് നഗരസഭയെ സാമ്പത്തിക പ്രതിസന്ധിയിലാക്കരുതെന്ന് യുഡിഎഫ്. ടൗണ്‍ഹാള്‍ നിര്‍മാണത്തിനായി കെയുആര്‍ഡിഎഫ്‌സി-യില്‍നിന്ന് വായ്പ എടുക്കുന്നതു സംബന്ധിച്ച അജണ്ടയിലാണ് യുഡിഎഫ് അംഗങ്ങള്‍ ആശങ്ക അറിയിച്ചത്.

വായ്പയെടുക്കുമ്പോള്‍ നഗരസഭയുടെ സ്ഥാപനങ്ങള്‍ ഈടായി നല്‍കരുത്, ടൗണ്‍ഹാളിന്‍റെ നിര്‍മാണം പൂര്‍ത്തിയായി സ്ഥാപനത്തില്‍നിന്ന് വരുമാനം കിട്ടിത്തുടങ്ങിയിട്ടു മാത്രമേ പലിശയോടുകൂടിയ വായ്പ തിരിച്ചടവ് ആരംഭിക്കാവൂ എന്നീ ഉപാധികളാണ് യുഡിഎഫ് അംഗങ്ങള്‍ മുന്നോട്ടുവച്ചത്. ഉപാധികള്‍ പാലിക്കപ്പെട്ടാല്‍ അജണ്ടയോടു യോജിക്കാമെന്നും അല്ലാത്തപക്ഷം വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പറഞ്ഞു.

ടൗണ്‍ഹാള്‍ നിര്‍മാണത്തിന് 17 കോടി രൂപയാണ് ചെലവുവരുന്നത്. നവകേരളസദസില്‍ ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ടൗണ്‍ഹാള്‍ പൂര്‍ണമായി എല്ലാ സംവിധാനങ്ങളോടുംകൂടി പൂര്‍ത്തീകരിക്കണമെങ്കില്‍ പത്ത് കോടികെയുആര്‍ഡിഎഫ്‌സി-യില്‍നിന്ന് വായ്പ എടുക്കണം. പ്ലാന്‍ ഫണ്ടില്‍നിന്നാണ് ഈ വായ്പയുടെ അടവ് പോകേണ്ടതെന്നും പ്ലാന്‍ ഫണ്ട് നാല് കോടി മാത്രമുള്ള നഗരസഭയ്ക്ക് ആറ് ശതമാനം പലിശ നിരക്കില്‍ വായ്പയെടുത്താല്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ വരുമെന്നും വലിയസാമ്പതികപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നുമാണ് യുഡിഎഫ് ചൂണ്ടിക്കാട്ടി .

ഉപാധികളോടെ മാത്രമേ വായ്പ എടുക്കാവു. എന്നാല്‍ അനാവശ്യമായ ആശങ്കയാണ് ഇക്കാര്യത്തില്ലെന്ന് ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് പറഞ്ഞു.

വായ്പക്കായി നഗരസഭയുടെ ഫിനാന്‍ഷ്യല്‍ സ്‌റ്റേറ്റ്‌മെന്‍റ് മാത്രമാണ് കെയുആര്‍ഡിഎഫ്‌സി ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഈടായി മറ്റൊന്നും നല്‍കുകയില്ലെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.