തൃശൂർ: വായനവാരത്തിൽ പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് കേക്കിൽ ആവിഷ്കരിച്ച് അയ്യന്തോൾ സ്വദേശിനി നീതു. ഒന്നരക്കിലോയുടെ ചോക്ലേറ്റ് കേക്കിലാണ് നീതു പെണ്‍കുട്ടിയുടെ രൂപം ഡിസൈൻ ചെയ്തത്.

പുസ്തകങ്ങളെ ഒരുപാടു സ്നേഹിക്കുന്ന മകൾക്കു സമ്മാനിക്കാനായി നീതുവിന്‍റെ സുഹൃത്തുകൂടിയായ വീട്ടമ്മയാണ് വായനാവാരത്തിൽ ഇത്തരമൊരു കേക്ക് രൂപകല്പന ചെയ്തത്. വലിയൊരു പുസ്തകത്തിനുമുകളിൽ കമിഴ്ന്നുകിടന്നു പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയെയാണ് നീതു തന്‍റെ കരവിരുതിൽ ആവിഷ്കരിച്ചത്.

കേക്ക് നിർമാണത്തിൽ എന്നും പുതുമകൾ തേടുന്ന അയ്യന്തോൾ പിഎം ലെയ്നിലെ ശിവസർവം ശക്തി അപ്പാർട്ടുമെന്‍റ്സിൽ താമസിക്കുന്ന സാത്വികം കേക്ക്സിന്‍റെ ഉടമ കൂടിയായ നീതു, പുസ്തകത്തിന്‍റെയും പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടെയും രൂപം ഇതാദ്യമായാണ് കേക്കിൽ ചെയ്തതെന്നു പറഞ്ഞു.

താൻ ചെയ്ത കേക്കിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നീതു പോസ്റ്റ് ചെയ്തതോടെ നിരവധിപേരാണ് ഇത്തരത്തിലുള്ള കേക്കുകൾ ചെയ്തുകൊടുക്കണമെന്ന ആവശ്യവുമായി നീതുവിനെ തേടിയെത്തുന്നത്.