ആമ്പല്ലൂര്‍: അടിപ്പാതനിര്‍മാണം നടക്കുന്ന ആമ്പല്ലൂരിലെ സര്‍വീസ് റോഡുകള്‍ അപകടക്കെണിയാകുന്നു. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡിലെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.

സര്‍വീസ് റോഡില്‍ നിര്‍മിച്ച ഡ്രൈനേജിന്‍റെ സ്ലാബുകളുടെ വശങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതാണ് അപകടത്തിന് കാരണം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന സ്ലാബിനോട് ചേര്‍ന്ന് റോഡ് മണ്ണിട്ടുനികത്താതായതോടെ ഇവിടെ ഇരുചക്ര വാഹനങ്ങള്‍ തെന്നിവീഴുന്നത് പതിവായിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വാഹനങ്ങളാണ് ഇതില്‍ കുടുങ്ങിയത്. വീതി കുറഞ്ഞതും കുഴികള്‍ നിറഞ്ഞതുമായ സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ ഡ്രൈനേജിന്‍റെ മകളിലൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകാറുണ്ട്. ഇത്തരത്തില്‍ പോകുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. ഇവിടെ റോഡ്പണി പൂര്‍ത്തിയാക്കാത്തതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വാഹനങ്ങള്‍ക്ക് കടക്കാന്‍ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി തവണ പരാതി നല്‍കിയെങ്കിലും കരാര്‍ കമ്പനി യാതൊരു നടപടിയും എടുത്തില്ലെന്ന ആക്ഷേപമുണ്ട്.

ഗതാഗതക്കുരുക്കൊഴിവാക്കാന്‍ സര്‍വീസ് റോഡിന്‍റെ വശങ്ങളിലുള്ള ഡ്രൈനേജിലൂടെയും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും അപകടങ്ങള്‍ പതിയിരിക്കുന്നയിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.