കാറളം: തന്‍റെ വീട്ടിലെ ലൈബ്രറിയുടെ പേരിലുള്ള സാഹിത്യപുരസ്കാരം പ്രഖ്യാപിച്ച് സാംസ്കാരിക പ്രവർത്തകൻ റഷീദ് കാറളം. നോവൽ സാഹിത്യപുരസ്കാരത്തിന് പ്രഫ. വി.കെ. ലക്ഷ്മണൻ നായരുടെ ലക്ഷംവീട്, മംഗള കരാട്ടുപറന്പിൽ എഴുതിയ ദയ സമന്വയത്തിന്‍റെ പ്രവാചകൻ എന്നീ നോവലുകളും ചെറുകഥാ പുരസ്കാരത്തിന് രാധാകൃഷ്ണൻ വെട്ടത്തിന്‍റെ അപരിചിതരുടെ കടൽ എന്ന കഥാസമാഹാരവും തെരഞ്ഞെടുക്കപ്പെട്ടു. 5,000 രൂപയും മെമന്‍റോയുമാണു പുരസ്കാരം. സ്പെഷൽ ജൂറി പുരസ്കാരത്തിന് ദയ, കെ. വേണുഗോപാൽ, മിനി രാജേഷ്, മോഹനൻ വെള്ളൂപറന്പിൽ, ദിലീപൻ പൊയ്യ, ശ്രീജ വേണുഗോപാൽ, സുജാത സോമൻ, ഇ.ഡി. അഗസ്റ്റിൻ, പ്രീതി രാകേഷ് എന്നിവരെ തെരഞ്ഞെടുത്തു.

29നു രാവിലെ 11-ന് റഷീദ് കാറളത്തിന്‍റെ വീട്ടിലെ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമ്മാനിക്കും. കാറളം പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രദീപ് അധ്യക്ഷയാകും. അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തും.