മാവേലിക്കര: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബളി-ബംഗളൂരു-കൊല്ലം സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

ഹുബ്ബളിയിൽനിന്ന് കൊല്ലത്തേക്ക് (ട്രെയിൻ നമ്പർ 07313) 2025 സെപ്റ്റംബർ 28 മുതൽ ഡിസംബർ 28 വരെ എല്ലാ ഞായറാഴ്ചയും സർവീസ് നടത്തും. തിരികെ കൊല്ലം -ഹുബ്ബളി (ട്രെയിൻ നമ്പർ 07314) സർവീസ് 29 മുതൽ ഡിസംബർ 29 വരെ എല്ലാ തിങ്കളാഴ്ചയും നടത്തും. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിൽ ഈ പ്രത്യേക സർവീസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത് ബം ഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ ജോലി നോക്കുന്നതും പഠനത്തിനായി പോയിട്ടുള്ളതുമായ ആയിരക്കണക്കിന് യാത്രക്കാർക്ക് സഹായകരമാണ്.

ഈ പ്രത്യേക സർവീസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, സൗത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് കത്ത് നൽകുകയും തുടർന്ന് ആശയവിനിമയങ്ങൾ നടത്തുകയും ചെയ്തതിന്‍റെ ഫലമായാണ് ഈ തീരുമാനം ഉണ്ടായതെന്ന് എംപി വ്യക്തമാക്കി.

ശബരിമല തീർഥാടകർക്കും മറ്റ് യാത്രക്കാർക്കും ഒരുപോലെ ഗുണം ലഭിക്കുന്ന തരത്തിൽ മണ്ഡലത്തിനകത്തെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത് ഏറെ ഗുണകരമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യത്തിന് ഇതിലൂടെ പരിഹാരം കാണാനായിട്ടുണ്ടെന്ന് എംപി പറഞ്ഞു.