കോട്ടയം: കെഎസ്ആര്‍ടിസിയുടെ 93 ഡിപ്പോകളില്‍ ജൂലൈ ഒന്നു മുതല്‍ ലാന്‍ഡ് ഫോണ്‍ ശബ്ദിക്കില്ല. ആശയവിനിമയത്തിന് എല്ലാ ഡിപ്പോകളിലും മൊബൈല്‍ ഫോണുകള്‍ വരും. അടുത്തയാഴ്ച മൊബൈല്‍ നമ്പറുകള്‍ അറിയാനാകും. സ്മാര്‍ട്ട് ഫോണ്‍ സംവിധാനമായതിനാല്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഇതില്‍നിന്ന് ലഭിക്കും.

വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് കെഎസ്ആര്‍ടിസി എല്ലാ ഡിപ്പോകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നല്‍കും. നിലവില്‍ ചില ഡിപ്പോകളിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയും കൃത്യമായി മറുപടി നല്‍കാതെയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായ പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുകയാണ്. ചില ഡിപ്പോകളിലെ ലാന്‍ഡ് നമ്പറുകള്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണുതാനും.

മൊബൈല്‍ ഫോണ്‍ വന്നുകഴിഞ്ഞാല്‍ അന്വേഷണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കോള്‍ ഡേറ്റ ഷീറ്റ് ദിവസേന പരിശോധിക്കും. മൊബൈലുകളുടെ ഉത്തരവാദിത്വം സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കായിരിക്കും. അന്വേഷണങ്ങളും അടിയന്തര കാര്യങ്ങളും ഏത് സമയത്തും പരിഹരിക്കാന്‍ കഴിയുംവിധം മൊബൈല്‍ 24 മണിക്കൂറും ലഭ്യമാകും. മിസ്ഡ് കോളുകള്‍ വന്നാല്‍ തിരികെ വിളിക്കാനും ഇനി മുതലാകും.

ട്രാവല്‍കാര്‍ഡ്
അടുത്ത മാസം കോട്ടയത്തും

കോട്ടയം: കോട്ടയം ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് അടുത്തമാസം എത്തും.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കു പിന്നാലെ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ മുതല്‍ ട്രാവല്‍ കാര്‍ഡ് വിതരണം തുടങ്ങി. ഈ ജില്ലകളില്‍നിന്ന് വാങ്ങിയ കാര്‍ഡുകള്‍ ചില യാത്രക്കാര്‍ കോട്ടയം ജില്ലയിലെ ബസുകളില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എല്ലാ ടിക്കറ്റ് മെഷീനുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള ഓപ്ഷനുണ്ട്. നൂറു രൂപ വില നല്‍കി ഡിപ്പോകളില്‍നിന്നും കണ്ടക്ടര്‍മാരില്‍നിന്നും കാര്‍ഡ് വാങ്ങാം.

തുടക്കത്തില്‍ സീറോ ബാലന്‍സ് ആയിരിക്കും. യാത്ര ചെയ്യാന്‍ ചാര്‍ജ് ചെയ്യണം. കുറഞ്ഞ റീ ചാര്‍ജ് തുക 50 രൂപയാണ്. മൂവായിരം രൂപവരെ ഒരേ സമയം റീചാര്‍ജ് ചെയ്യാം. കാര്‍ഡുകള്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാത്രാവേളയില്‍ കൈമാറുകയും ചെയ്യാം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷം കാലാവധിയുണ്ടാകാം. കാര്‍ഡ് ഒരു വര്‍ഷം തുടരെ ഉപയോഗിക്കാതിരുന്നാല്‍ അടുത്ത വര്‍ഷം ആക്ടിവേറ്റ് ചെയ്യണം.

ആയിരം രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ നാല്‍പത് രൂപയും രണ്ടായിരം രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ നൂറു രൂപയും അധികമായി ലഭിക്കും.

കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.