ചങ്ങനാശേരി: ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍റെ കീഴില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പരിഷ്‌കരിച്ച പാര്‍ക്കിംഗ് ഫീസ് വര്‍ധന ഉടന്‍ പിന്‍വലിക്കുമെന്ന് റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞയാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ക്കണ്ടിരുന്നതായും വര്‍ധിപ്പിച്ച റെയില്‍വേ പാര്‍ക്കിംഗ് ഫീസ് അടിയന്തരമായി കുറയ്ക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും വിഷയത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും എംപി അറിയിച്ചു.

റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നേരത്തെ രേഖാമൂലം ഉറപ്പു ലഭിച്ച തിരുവനന്തപുരം ബംഗളൂരു എസ്എംവിടി വന്ദേഭാരത് സ്ലീപ്പര്‍, കൊല്ലം-ഈറോഡ് എക്‌സ്പ്രസ്, കൊല്ലം-തിരിച്ചെന്തൂര്‍ മെമു എന്നീ സര്‍വീസുകള്‍ അടിയന്തരമായി ആരംഭിക്കണമെന്നും കോട്ടയത്തു നിന്നാരംഭിച്ച് രാമേശ്വരം വരെ പോകാന്‍ കഴിയുന്ന തരത്തില്‍ പുതിയ ട്രെയിനും കന്യാകുമാരിയില്‍നിന്ന് കോട്ടയം വഴി കൊങ്കണ്‍ റൂട്ടിലൂടെ ന്യൂഡല്‍ഹിയിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലമ്പൂരില്‍നിന്നും കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ ചാലിയാര്‍ എക്‌സ്പ്രസ് എന്ന പേരില്‍ പുനലൂരിലേക്ക് സര്‍വീസ് നീട്ടണമെന്നും മന്ത്രിക്ക് എംപി നിവേദനം നല്‍കി.