കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം പണിയുന്നത്. 2022- 2023 വര്‍ഷത്തെ പദ്ധതിയിലൂടെയാണ് നിര്‍മാണം.

മൈലാടുംപാറ വാര്‍ഡില്‍ 30 സെന്‍റില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട നിര്‍മാണം. സാംസ്‌കാരിക നിലയത്തോടു ചേര്‍ന്ന് കുട്ടികള്‍ക്ക് കളിക്കാൻ പാര്‍ക്കും കളിസ്ഥലവും സജ്ജമാക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പഞ്ചായത്തംഗം ജോസ് കൊടിയംപുരയിടം പറഞ്ഞു.

പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും വ്യക്തിപരമായ ആഘോഷങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. ഇതിനായി ഒരു നിശ്ചിത തുക പഞ്ചായത്തില്‍ അടയ്ക്കണം. നിലവില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ പണികളാണ് നടന്നുവരുന്നത്. സാംസ്‌കാരിക നിലയത്തിന്‍റെ ചുറ്റുമതില്‍ നിര്‍മാണത്തിനായി പഞ്ചായത്ത് ഫണ്ടില്‍നിന്ന് നാലു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.