പനച്ചിക്കാട്: ഭാര്യവീട്ടില്‍പോയി മകന്‍ നില്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു.

പനച്ചിക്കാട് കുഴിമറ്റം സദനം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുസമീപം തകടിപ്പറമ്പ് കൊട്ടാരംപറമ്പില്‍ പൊന്നപ്പനാ(65)ണു മരിച്ചത്. ഇയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകളുടെ ഭര്‍തൃപിതാവ് കുഴിമറ്റം കാവനാടി പാലത്തിനുസമീപം നാലുകണ്ടത്തില്‍ വി. രാജുവിനെ (59) വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നപ്പന്‍റെ മകള്‍ ആര്യ വിവാഹം കഴിച്ചിരിക്കുന്നത് രാജുവിന്‍റെ മകനെയാണ്. രാജുവിന്‍റെ മകന്‍ ഭാര്യവീട്ടില്‍ പോയി നില്‍ക്കുന്നതിനെച്ചൊല്ലി നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ ഇന്നലെ വൈകുന്നേരം ആറോടെ രാജു പൊന്നപ്പന്‍റെ വീട്ടില്‍ എത്തുകയായിരുന്നു.

തുടര്‍ന്നു രണ്ടു പേരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും രാജു പൊന്നപ്പനെ കുത്തുകയുമായിരുന്നുവെന്നാണു പോലീസ് പറയുന്നത്. കുത്തേറ്റ പൊന്നപ്പനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണ വിവരം അറിഞ്ഞ ഉടന്‍ രാജു വിഷം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.