ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കൂടുതൽ ഉയരങ്ങളിലേക്ക്. അത്യാധുനികമായ വിവിധ ചികിത്സാ സംവിധാനങ്ങളാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉടനെ ഏർപ്പെടുത്തുന്നത്.

രണ്ടു മാസത്തിനുള്ളിൽ സർജിക്കൽ ബ്ലോക്ക് ജനങ്ങൾക്കായി തുറന്നുകൊടുക്കും. സർജറി വിഭാഗങ്ങളെല്ലാം ഇതോടെ ഒരു കെട്ടിടത്തിനുള്ളിൽ ഏകീകരിക്കും. 526 കിടക്കകളും 18 ഓപ്പറേഷൻ തിയേറ്ററുകളുമാണ് സർജിക്കൽ ബ്ലോക്കിന്‍റെ പ്രത്യേകത. 14 മേജർ തിയറ്ററും രണ്ട് മൈനർ തിയറ്ററും ഇവിടെയുണ്ടാകും.

ജനറൽ സർജറി, അനസ്തേഷ്യ, ഇഎൻടി, അസ്ഥിരോഗം, റേഡിയോ ഡയഗ്‌നോസിസ് തുടങ്ങിയ വിഭാഗങ്ങളും പതോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി തുടങ്ങിയ ലാബുകളും സർജിക്കൽ ബ്ലോക്കിൽ ഏകീകരിക്കും. 12 കിടക്കകളുള്ള ഐസൊലേഷൻ തീവ്ര പരിചരണ വിഭാഗവും 22 കിടക്കകൾ വീതമുള്ള രണ്ട് തീവ്ര പരിചരണ യൂണിറ്റുകളും ഏർപ്പെടുത്തും.

കെട്ടിട നിർമാണം, ചികിത്സാ ഉപകരണങ്ങൾ, മറ്റു സംവിധാനങ്ങൾ എന്നിവയുൾപ്പെടെ 564 കോടിയുടെ പദ്ധതിയാണിത്. കെട്ടിടനിർമാണം പൂർത്തിയായി. നിലവിൽ ചികിത്സാസംവിധാനങ്ങൾ ഏർപ്പെടുത്തിവരികയാണ്.

രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന് കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർജിക്കൽ ബ്ലോക്കിന്‍റെ പ്രവർത്തനം തുടങ്ങുന്നതോടെ ജനങ്ങൾക്ക് മികച്ച ചികിത്സ നൽകാൻ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.