നെൽകൃഷിയോട് വിടചൊല്ലാൻ കർഷകർ

കുമരകം: കർഷകരിൽനിന്നും നെല്ല് ശേഖരിച്ച് മൂന്നു മാസത്തിലേറെ കഴിഞ്ഞിട്ടും വില ലഭ്യമാക്കാത്തതിലും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാത്തതിലും പ്രതിഷേധിച്ച് പുഞ്ചക്കൃഷി ഉപേക്ഷിക്കാൻ കുമരകം എംഎൻ ബ്ലോക്ക് പാടശേഖര സമിതി തീരുമാനിച്ചു.
കുമരകം, തിരുവാർപ്പ് കൃഷിഭവനുകളുടെ പരിധിയിൽപ്പെടുന്ന 1300 ഏക്കർ വരുന്നതും, അഞ്ചു ഗ്രൂപ്പ് ഫാം സമിതി ഉൾപ്പെട്ടതുമായ ജില്ലയിലെ ഏറ്റവും വലിയ പാടശേഖരത്തിന്‍റെ പൊതുയോഗമാണ് ഈ തീരുമാനമെടുത്തത്.

ഗുണനിലവാരമുള്ള വിത്ത് യഥാസമയം ലഭ്യമാക്കാതെ വരിക, വളം, കീടനാശിനികൾ, പണിക്കൂലി എന്നിവയിലുണ്ടായ അമിത വർധനയ്ക്കനുസരിച്ച് നെല്ല് വില വർധിപ്പിക്കാതിരിക്കുക, പമ്പിംഗ് സബ്‌സിഡി വർധിപ്പിക്കാത്തതിനാൽ കർഷകർ അധികമായി പിരിവ് കൊടുക്കേണ്ടിവരിക തുടങ്ങിയ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചുകൊണ്ട് കൃഷിയുമായി മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് പുഞ്ചക്കൃഷി ഉപേക്ഷിക്കാൻ പാടശേഖര സമിതി തീരുമാനിച്ചത്.

പൊതുയോഗ തീരുമാനം പ്രിൻസിപ്പൽ കൃഷി ഓഫീസറടക്കം വിവിധ അധികാരികളെ അറിയിച്ചതായി പാടശേഖരം ജനറൽ കൺവീനർ ടി.കെ. ശശിധരൻ തോട്ടുപുറം പറഞ്ഞു. ഗ്രൂപ്പ് ഫാം സമിതി സെക്രട്ടറിമാരായ സുരേഷ്, സജീവ്, കൊച്ചുമോൻ, രാജേഷ്, അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.