അരുവിത്തുറ: കാലവർഷം നേരത്തെ എത്തിയതും ഇടയ്ക്ക് ഉണ്ടായ ഇടവേളയും മൂലം അപുഷ്പി സസ്യങ്ങളിൽ കുറവുണ്ടായതായി അരുവിത്തുറ സെന്‍റ് ജോർജ് കോളജ് ബോട്ടണി വിഭാഗം പഠന റിപ്പോർട്ട്.

കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റിയെത്തിയ മഴ ഉണ്ടാക്കിയ മാറ്റങ്ങളാണ് ഈ വർഷം അപുഷ്‌പി സസ്യങ്ങളുടെ കുറവിന് കാരണമായത്. ഇത്തരം സസ്യങ്ങളുടെ കുറവ് മണ്ണിന്‍റെ സൂക്ഷ്മ ഘടനയിൽ മാറ്റങ്ങൾക്ക് കാരണമായേക്കാം.

ഇത് മണ്ണിന്‍റെ ഫലഭൂയിഷ്ടിയെ ബാധിക്കുകയും മിത്ര കീടങ്ങൾ കുറയാൻ കാരണമാകുമെന്നും റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നും പഠനം പറയുന്നു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളജിലെ ബോട്ടണി വിഭാഗം നടത്തിയ സർവ്വേ പഠനത്തിന് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് നേതൃത്വം നൽകി.

അധ്യാപകരായ ഡോ. അബിൻ സെബാസ്റ്റ്യൻ, കാതറിൻ ജോസ് എനിവരുടെ കീഴിൽ വിദ്യാർഥികൾ രണ്ട് ടീമുകളായി തിരിഞ്ഞാണ് കാമ്പസിലും സമീപ പ്രദേശങ്ങളിലുമായി പഠനം നടത്തിയത്.