കാഞ്ഞിരപ്പള്ളി: പാറത്തോട്-പിണ്ണാക്കനാട് റോഡില്‍ വലിയ ഗർത്തം രൂപപ്പെട്ടു. പാറത്തോട് മലനാടിനു സമീപം തോടിന് കുറുകെയുള്ള പാലത്തോട് ചേര്‍ന്നാണ് കുഴി രൂപപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് റോഡില്‍ കുഴി രൂപപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കുഴിയുടെ അടിഭാഗത്തെ മണ്ണ് പൂര്‍ണമായും നീങ്ങിയ നിലയിലായിരുന്നു. ഇരു വശങ്ങളിലേക്കും എട്ടടിയോളം ദൂരത്തില്‍ കമ്പ് ഇറങ്ങിപ്പോകുന്ന ഗര്‍ത്തമാണ് രൂപപ്പെട്ടത്. മഴ തുടരുന്നതോടെ ഭാരവാഹനങ്ങളും ബസ് സര്‍വീസുമുള്ള ഈ റോഡില്‍ അപകടസാഹചര്യം കണക്കിലെടുത്ത് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതരെത്തി താത്കാലികമായി റോഡിലൂടെ ഗതാഗതം നിരോധിച്ചിരുന്നു.

പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തി ഇന്നലെ വൈകുന്നേരത്തോടെയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. കുഴി രൂപപ്പെട്ട ഭാഗത്തെ ടാറിംഗും മണ്ണും നീക്കിയ ശേഷം മെറ്റലും മക്കുമിട്ട് നിരത്തിയാണ് കുഴിയടച്ചത്.