കൊഴുവനാല്‍: രോഗികള്‍ക്ക് സൗജന്യ സേവനം എന്ന നിലയില്‍ ആരംഭിച്ച ആംബുലന്‍സ് പഞ്ചായത്തിന്‍റെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്നു. പഞ്ചായത്തില്‍ 2009 ല്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പ്രസിഡന്‍റായിരുന്ന കാലത്ത് വാങ്ങിയ ആംബുലന്‍സാണ് മൂന്നു വര്‍ഷത്തിലേറെയായി കട്ടപ്പുറത്തായിരിക്കുന്നത്. ഡ്രൈവറെ നിയമിക്കുന്നത് സംബന്ധിച്ച പഞ്ചായത്ത് അംഗങ്ങളുടെ തര്‍ക്കമാണ് ആംബുലന്‍സ് ഷെഡ്ഡില്‍ കയറാന്‍ കാരണമെന്നു പറയപ്പെടുന്നു.

2024 ല്‍ വാഹനത്തിന്‍റെ കാലാവധി 15 വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്തു. ഈ വാഹനം റീ രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ക്ക് താല്പര്യവുമില്ല. ഇതിനാല്‍ ഈ വാഹനം തുരുമ്പെടുത്ത് നശിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. പാലിയേറ്റീവിന് വേണ്ടി ഒരു ആംബുലന്‍സ് കൂടി ഇവിടുള്ളതാണ് മുമ്പുണ്ടായിരുന്ന ആംബുലന്‍സിനെ അവഗണിക്കാന്‍ കാരണമെന്നും പറയുന്നു.