കോട്ടയം: എരുമേലിയില്‍ ശബരി വിമാനത്താവളം നിര്‍മാണത്തിനു മുന്നോടിയായുള്ള സ്ഥലം സര്‍വേ നടപടികള്‍ വൈകും. ഏറ്റെടുക്കേണ്ട സ്ഥലങ്ങളില്‍ വളര്‍ന്ന കാടുവെട്ടിത്തെളിക്കാതെ അതിരുകള്‍ കണ്ടെത്തുക എളുപ്പമല്ല. സ്ഥലത്തിന്‍റെ ഉടമകള്‍തന്നെ കാടു വെട്ടി സര്‍വേക്ക് സൗകര്യം ഒരുക്കണമെന്നാണ് നിര്‍ദേശം. ഒന്നര സെന്‍റ് മുതല്‍ മൂന്നര ഏക്കര്‍ വരെ സ്ഥലം വിട്ടുകൊടുക്കേണ്ടവര്‍ ഇതില്‍പ്പെടും.

എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍പ്പെട്ട 1039.876 ഹെക്ടര്‍ സ്ഥലമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റില്‍പ്പെട്ടതാണ് 2,570 ഏക്കര്‍. കൂടാതെ എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയും ഏറ്റെടുക്കും.

ഈ സ്ഥലം എയര്‍പോര്‍ട്ട് പദ്ധതിയില്‍ പെടുത്തിയതിനുശേഷം കൃഷിയില്ലാതെ വെറുതെ കിടന്ന് കാടുകയറി. ഇവരില്‍ പലരും നിലവില്‍ സ്ഥലത്ത് താമസക്കുന്നുമില്ല.

മാത്രവുമല്ല യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്നതിന് ഭാരിച്ച സാമ്പത്തിക ചെലവുമുണ്ട്. സ്ഥലത്തിന്‍റെ അതിരുകളിലെ കാടുകള്‍ മാത്രം തെളിച്ചാല്‍ മതിയെന്നാണ് റവന്യു വകുപ്പിന്‍റെ നിര്‍ദേശം. എന്നാല്‍, ഏറെ പ്രദേശങ്ങളും കാടുകയറി ഉള്ളിലേക്ക് കടക്കാന്‍ പറ്റാത്ത നിലയിലാണ്.
സ്ഥലം അളന്നു തിരിക്കാന്‍ എട്ടു താത്കാലിക സര്‍വേയര്‍മാരെ നിയമിക്കാനാണ് നിശ്ചയിച്ചതെങ്കിലും നാലു പേരേ മാത്രമേ ലഭിച്ചിട്ടുള്ളൂ.

രണ്ടാഴ്ച മുന്‍പ് നിയമനം നടന്നെങ്കിലും എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ രേഖകളുടെ പരിശോധന പൂര്‍ത്തിയായതിനുശേഷമേ ഫീല്‍ഡ് സര്‍വേ അരംഭിക്കുകയുള്ളൂ. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴ മറ്റൊരു പരിമിതിയാണ്.