മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയോരത്ത് അപകട ഭീഷണിയുയർത്തി വാകമരത്തിന്‍റെ ശിഖരം. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ 35ാംമൈലിനും മരുതുംമൂടിനുമിടയിൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷന് സമീപം നിൽക്കുന്ന വലിയ വാകമരത്തിന്‍റെ ശിഖരമാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.

റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിന്‍റെ ശിഖരത്തിൽ റോഡിലൂടെ സഞ്ചരിക്കുന്ന കണ്ടെയ്നർ ലോറികളുടെ മുകൾഭാഗം തട്ടുന്നത് പതിവാണ്. കഴിഞ്ഞദിവസം ദേശീയപാതയിലൂടെ കടന്നുപോയ കണ്ടെയ്നർ ലോറിയുടെ മുകൾഭാഗം മരത്തിന്‍റെ ശിഖരത്തിൽ ഉടക്കിയതിനെത്തുടർന്ന് അരമണിക്കൂറിലധികം വാഹനം റോഡിലകപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കണ്ടെയ്നർ ലോറിക്ക് യാത്ര തുടരുവാനായത്.

റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ശിഖരത്തിൽ ലോറികൾ പതിവായി ഇടിക്കുന്നതുമൂലം വലിയ മരക്കൊമ്പ് പാതി ഒടിഞ്ഞ നിലയിലാണ്. വലിയ ബലമില്ലാത്ത മരമായതിനാൽ ശക്തമായ കാറ്റിൽ ഏതു നിമിഷവും ഒടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുവാനുള്ള സാധ്യത ഏറെയാണ്. ഇത് വലിയ അപകടങ്ങൾക്കാകും വഴിവയ്ക്കുക.

35ാംമൈലിനും പെരുവന്താനത്തിനുമിടയിൽ ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങൾ നിൽപ്പുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്ന് സ്ഥലങ്ങളിലാണ് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായിട്ടുള്ളത്. പലപ്പോഴും തലനാരിഴയ്ക്കാണ് യാത്രക്കാർ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുന്നത്. ദേശീയപാതയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരത്തിന്‍റെ ശിഖരങ്ങൾ വെട്ടി മാറ്റുവാൻ അധികാരികൾ തയാറായില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടമായിരിക്കും.