മണിയംകുന്ന്: മണിയംകുന്ന് മഠം വാതില്‍- വളതൂക്ക് റോഡ് നവീകരണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നു നാട്ടുകാര്‍ നിവേദനത്തിലൂടെ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു.

പൂഞ്ഞാര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഈ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടു പലപ്രാവശ്യം അധികൃതര്‍ക്കു നിവേദനം നല്‍കിയിട്ടും തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മണിയംകുന്ന് പള്ളി, സെന്‍റ് ജോസഫ്‌സ് സ്‌കൂള്‍, മണിയംകുന്ന് മഠം എന്നിവിടങ്ങളിലേക്ക് വളതൂക്ക് ഭാഗത്തുനിന്നും എത്തുന്നതിനുള്ള ഏകവഴിയാണിത്.

ഈ റോഡിന്‍റെ കുറച്ചുഭാഗം വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ടാറിംഗ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഭാഗം മെറ്റലിളകിയും കുഴികളായും ചെളി നിറഞ്ഞും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കുട്ടികളുൾപ്പെ‌ടെയുള്ള യാത്രക്കാർ അപകടം നിറഞ്ഞ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.

റോഡിന്‍റെ ബാക്കിഭാഗം കോണ്‍ക്രീറ്റോ ടാറിംഗോ നടത്തി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സഞ്ചരിക്കാനുള്ള മാർഗം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എംഎല്‍എയുടെ പ്രാദേശികവികസന ഫണ്ടില്‍നിന്നും തുക അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

മണിയംകുന്ന് പള്ളി വികാരി ഫാ. ജോര്‍ജ് തെരുവിലിന്‍റെ നേതൃത്വത്തിലാണ് ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.