പുതുപ്പള്ളി: കന്നുവഴി വളവില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തെറ്റായ ദിശയില്‍ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പോലീസുകാരന്‍ ഉള്‍പ്പെടെ ആറു യാത്രക്കാര്‍ക്കു പരിക്കേറ്റു.

ഇന്നലെ രാവിലെയായിരുന്നു അപകടം. കായംകുളത്തേക്കുപോയ പൊന്നൂസ് ബസിനു പിന്നില്‍ തിരുവല്ലയ്ക്കു പോയ കളത്തില്‍ ബസ് ഇടിക്കുകയായിരുന്നു. അപകടകരമാംവിധം ഓവര്‍ടേക്ക് ചെയ്തുവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ കായംകുളത്തേക്കു പോയ ബസ് വെട്ടിച്ചു നിര്‍ത്തുകയായിരുന്നു. ഇതേത്തുടർന്ന് തൊട്ടുപിന്നാലെ ഉണ്ടായിരുന്ന കളത്തില്‍ ബസ് പൊന്നൂസ് ബസിന്‍റെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.

അപകടത്തില്‍ വാകത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭിലാഷിനാണ് പരിക്കേറ്റത്. ബസിന്‍റെ പിന്‍ഭാഗത്തിരുന്ന അഭിലാഷ് അപകടത്തെത്തുടര്‍ന്ന് ബസിന്‍റെ മുന്‍ഭാഗത്തേക്കു തെറിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി. പത്തനംതിട്ട സ്വദേശിയുടെ കാറാണ് അപകടത്തിനു കാരണമെന്നു പറയുന്നു. കാര്‍ നിര്‍ത്താതെ പോയി.