വൈക്കം: കനത്ത മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറി ജനജീവിതം ദുരിത പൂർണമായതിനു പുറമേ വെള്ളം കയറിയ റോഡുകളും തകർച്ചാഭീഷണിയിൽ.

തലയോലപ്പറമ്പ് - കോരിക്കൽ, വാഴമന - വൈക്കം റോഡുകളുടെ പല ഭാഗങ്ങളിലും വെള്ളം കയറി. തലയോലപ്പറമ്പ് - കോരിക്കൽ റോഡ് ഏറെക്കാലം തകർന്നു കിടന്നശേഷമാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് രീതിയിൽ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത്.

റോഡിന്‍റെ പലഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുന്നതിനാൽ റോഡ് തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വാഴമന പുത്തൻപാലം - കൊടിയാട് റോഡിൽ 500 മീറ്ററിലധികം ദൂരം വെള്ളത്തിൽ മുങ്ങി. ഗ്രാമവണ്ടിയടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാത്ത സ്ഥിതിയാണ്. വെള്ളത്തിൽ മുങ്ങിയതോടെ അറ്റകുറ്റപ്പണി നടത്തി അധികം കഴിയാത്ത വാഴമന റോഡും തകരുമെന്ന സ്ഥിതിയിലാണ്.