രാമപുരം: ആര്‍വിഎം സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ പുന്നത്താനം ഭാഗം വരെയുള്ള പ്രദേശങ്ങളിലെ വീടുകളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു. ഈ പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തോളമായി വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെട്ടിരുന്നു. വൈകുന്നേരമായാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇവിടം. നിലവിലുള്ള ട്രാന്‍സ്ഫോര്‍മറിനു കീഴില്‍ രണ്ട് മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു മൂലമാണ് വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെട്ടിരുന്നതെന്നാണ് പറയുന്നത്.

മാവറ ഭാഗത്ത് പുതിയൊരു ട്രാന്‍സ്ഫോര്‍മര്‍ അനുവദിച്ചതോടെ പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ബ്ളോക്ക് പഞ്ചായത്തംഗം ബൈജു ജോണ്‍ പുതിയിടത്തുചാലിലും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ടും വാര്‍ഡംഗം ബീനാ സണ്ണിയും ചേര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ ഫലമായാണ് ഇപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ അനുവദിച്ചിരിക്കുന്നത്.