കിടങ്ങൂര്‍: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള കൂടല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള ആശുപത്രിയില്‍ ആവശ്യത്തിന് കുടിവെള്ളം എത്തിയിരുന്നത് ആശുപത്രിയില്‍നിന്നു കുറെ മാറി പാടശേഖരത്തോടു ചേര്‍ന്നുള്ള കിണറ്റില്‍നിന്നായിരുന്നു. വര്‍ഷകാലത്ത്‍ പാടശേഖരത്തില്‍ വെള്ളം നിറയുമ്പോള്‍ ചെളിവെള്ളം കിണറ്റിലേക്ക് ഇറങ്ങുന്നതിനാൽ കിണറ്റിലെ വെള്ളം
ഉപയോഗിക്കാൻ സാധി ച്ചിരുന്നില്ല. സമീപത്തുള്ള കുടിവെള്ള പദ്ധതികളില്‍ നിന്നു വെള്ളം ശേഖരിച്ചാണ് വര്‍ഷകാലത്ത് ആശുപത്രിയില്‍ കുടിവെള്ളം എത്തിച്ചിരുന്നത്

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍‍പ്പെടുത്തി ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രി കോമ്പൗണ്ടില്‍ത്തന്നെ പുതിയ കിണറിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. യോഗത്തില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഇ.എം. ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രഫ. ഡോ. മേഴ്സി ജോണ്‍, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടീന മാളിയേക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.